പ്രളയത്തില്‍ വീടു തകര്‍ന്നവര്‍ക്ക് തലയ്ക്കടി നല്കി ബജറ്റ്. ബജറ്റ് പ്രകാരം വീടു നിര്‍മാണത്തിന് ചെലവ് കൂടും; സിമന്റിനും സെറാമിക് ടൈലുകള്‍ക്കും ഗ്രാനൈറ്റിനും മാര്‍ബിളിനും വിലകൂടുന്നതാണ് കാരണം.
പാലിന് വില കൂടുമെന്നതിനാല്‍ ചായയ്ക്കും കാപ്പിക്കും വരെ വില കൂടും
സിഗരറ്റ്, പാന്‍ മസാല, ഹെയര്‍ ഓയില്‍, ടൂത്ത് പേസ്റ്റ്, സോപ്പ്, ആയുര്‍വേദ മരുന്നുകള്‍, ബിസ്ക്കറ്റ്, ചോക്ലേറ്റ്. കമ്പ്യൂട്ടര്‍, പ്രിന്റര്‍ അതിവേഗ ബൈക്കുകള്‍, നോട്ട്ബുക്ക്, കണ്ണട, ടിവി . സ്കൂള്‍ ബാഗ്, കുട, മുള ഉരുപ്പടികള്‍, കയര്‍, കുപ്പിവെള്ളം, പായ്ക്കറ്റിലടച്ച ശീതളപാനീയങ്ങള്‍, വെണ്ണ, നെയ്യ്, പായ്ക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കള്‍, ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, ഐസ്ക്രീം, എന്നിവയുടെ വിലയും കൂടും
സിനിമ കാണാന്‍ ചെലവേറും
ടിക്കറ്റിന് പത്തു ശതമാനം വിനോദനികുതി
മദ്യവില കൂടും: ബിയര്‍ അടക്കം എല്ലാ മദ്യങ്ങള്‍ക്കും രണ്ടു ശതമാനം നികുതി കൂട്ടി
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്ക് 0.25 ശതമാനം
സെസ്
3000 ചതുരശ്ര അടിക്കു മുകളിലുള്ള വീടുകള്‍ക്ക്
ആഡംബര നികുതി
കാര്‍, എസി, ഫ്രിഡ്ജ് വില കൂടും
ഇലക്ട്രോണിക് വസ്തുക്കളുടെ വില കൂടും
മുഴുവന്‍ ഫീസും കൂട്ടി
ചികില്‍സാ ചെലവ് ഉയരും
സകലമാന സേവനങ്ങള്‍ക്കും ഇനി കൂടിയ ഫീസ് നല്‍കേണ്ടിവരും. വിവിധ മേഖലകളിലെ സേവന നികുതി അഞ്ചു ശതമാനമാണ് പിണറായി സര്‍ക്കാര്‍ കൂട്ടിയത്. സര്‍ക്കാര്‍ ആശുപത്രികളിലെ ഫീസ്, എക്സ്റേ സ്കാനിങ്ങ് നിരക്ക്. ആയുര്‍വേദ മരുന്നുകളുടെ വിലയും ഉയരും
സിനിമാനികുതി: കേന്ദ്രം കുറച്ചു,
കേരളംകൂട്ടി
ന്യൂദല്‍ഹി: നേരത്തെ സിനിമാ ടിക്കറ്റുകള്‍ക്ക് 28 ശതമാനം നികുതിയാണ് (ജിഎസ്ടി) ദേശീയ തലത്തില്‍ ചുമത്തിയിരുന്നത്. മുഴുവന്‍ ജനങ്ങളുടെയും വിനോദോപാധി, ലക്ഷങ്ങള്‍ക്ക് ആശ്രയമായ തൊഴില്‍ മേഖല തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ച്. 28 ശതമാനമായിരുന്ന ജിഎസ്ടി 2018 ഡിസംബറില്‍ കേന്ദ്രം 18 ശതമാനമായി വെട്ടിക്കുറിച്ചിരുന്നു. ആ സമയത്താണ് കേരളം വിനോദ നികുതി പത്തു ശതമാനം കൂടി കൂട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: