ദുബായ് : അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട രാജീവ് സക്സേന. ദീപക് തല്‍വാര്‍ എന്നിവരേയും ഇന്ത്യയിലേക്ക് എത്തിക്കുന്നു. അഗസ്റ്റവെസ്റ്റലാന്ഡ് കേസിലെ ഇടനിലക്കാരനായ ക്രിസ്ത്യന്‍ മിഷേലിനെ ഇന്ത്യയില്‍ ചോദ്യം ചെയ്യാനെത്തിച്ചിരുന്നു. അതിനുപിന്നാലെയാണ് ഇവരേയും ഇന്ത്യയില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അക്കൗണ്ടന്റാണ് രാജീവ് സക്സേന. ദീപക് തല്‍വാര്‍ കോര്‍പ്പറേറ്റ് ഇടനിലക്കാരനാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, വിദേശകാര്യ മന്ത്രാലയത്തിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്, റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് ഉദ്യോഗസ്ഥന് എന്നിവര്‍ ചേര്‍ന്ന് പ്രത്യേക വിമാനത്തിലാണ് ഇവരെ ഇന്ത്യയില്‍ എത്തിക്കുന്നത്.
രാജീവ് സക്സേനയ്ക്കെതിതരെ എന്‍ഫോഴ്സ്മെന്റ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ദുബായ് അധികൃതര്‍ സക്സേനയെ ബുധനാഴ്ച കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ ഭാര്യ ശിവാനി സക്സേനയ്ക്കെതിരേയും. ഇരുവരുടേയും പങ്കാളിത്തത്തില്‍ ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേയും കേസുണ്ട്.
2017ല്‍ ചെന്നൈ എയര്‍പോര്‍ട്ടില്‍ വെച്ച് ശിവാനി അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തില്‍ ഇറങ്ങി. സക്സേനയ്ക്ക് അഗസ്റ്റ വെസ്റ്റലാന്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിനായി നിരവധി തവണ സമന്‍സ് അയച്ചെങ്കിലും ഹാജരായിരുന്നില്ല. യുപിഎ കാലത്ത് വരുമാനം ഒളിപ്പിച്ച് നികുതി തട്ടിപ്പ് നടത്തിയതിന് ദീപക് തല്വാറിനെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: