തിരുവനന്തപുരം : എന്‍ഡോസള്‍ഫാന്‍ സമരസമിതി റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും. ദുരിതബാധിതര്‍ക്കുള്ള സഹായം ലക്ഷ്യമാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ആരംഭിച്ചതോടെയാണ് ഇവരെ ചര്‍ച്ചയ്ക്ക് വിളിച്ചത്.
വെള്ളിയാഴ്ച രാവിലെ 11.30 ഓടെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചതായി സമരസമിതി പ്രവര്‍ത്തകരാണ് അറിയിച്ചത്. എന്‍ഡോസള്‍ഫാന്റെ ഇരകളായ എട്ടുകുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്നത്.
മുഴുവന്‍ ദുരിത ബാധിതരേയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, സുപ്രീംകോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവര്ക്കും ഉറപ്പാക്കുക, കടങ്ങള്‍ എഴുതി തള്ളുക, ദുരിതബാധിതര്‍ക്കുള്ള പുനരധിവാസ ഗ്രാമം പദ്ധതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്് സമരം ചെയ്യുന്നത്.
ഒരു വര്‍ഷംമുമ്പ് കാസര്‍ഗോഡ് നിന്നുള്ള ദുരിത ബാധിതര്‍ ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്തെങ്കിലും സക്കാര്‍ പാഴ് വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കിയത്.
അതിനിടെ ദുരിതബാധിതര്‍ക്കായി സുപ്രീംകോടതി ഉത്തരവിട്ട ധനസഹായത്തിന്റെ മൂന്ന് ഗഡുക്കളും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കുടാതെ സര്‍ക്കാര്‍ ലിസ്റ്റിലുള്ള 612 എന്ഡോസള്ഴഫാന് ദുരിത ബാധിതര്‍ക്കുള്ള ധനസഹായമായി 184 കോടി രൂപ ഇതുവരെ ചെലവഴിച്ചിട്ടുണ്ടെന്നും റവന്യു വകുപ്പ് റിപ്പോര്‍ട്ട് പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: