പ്രയാഗ്രാജ്: ഫെബ്രുവരി 21ന് അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടാനുള്ള, സന്യാസിമാരുടെയാത്ര തുടങ്ങുമെന്ന് ജ്യോതിഷ്പീഠാധിപതി ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി പറഞ്ഞു.
ഫെബ്രുവരി പത്തിന് വസന്തപഞ്ചമി കഴിഞ്ഞാല്‍ അയോധ്യയിലേക്കുള്ള സന്യാസിമാരുടെ യാത്ര പ്രയാഗ്രാജില് നിന്ന് തുടങ്ങും. ഓരോരുത്തരും നാല് ഇഷ്ടികകളുമായി എത്തണമെന്നാണ് അഭ്യര്‍ഥന.
അയോധ്യയില്‍ തര്‍ക്ക ഭൂമിക്കു പുറത്തുള്ള സ്ഥലം രാമജന്മഭൂമി ന്യാസിന് കൈമാറാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം ഹര്‍ജി നല്‍കിയതിനു പിന്നാലെയാണ് സ്വാമിയുടെ പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: