ലഖ്നൗ: രാഷ്ട്രപിതാവ് ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ പ്രതിമയുണ്ടാക്കി അതിനു നേരേ വെടിയുതിര്‍ത്ത സംഭവത്തില്‍ ഹിന്ദു മഹാസഭ നേതാക്കള്‍ക്കെതിരെ കേസെടുത്തു. ദേശീയ സെക്രട്ടറി പൂജ പാണ്ഡെ അടക്കം പതിമൂന്നു പേര്‍ക്കെതിരെയാണ് കേസെടുത്തത്. രണ്ട് പേര് അറസ്റ്റില്‍.
ബുധനാഴ്ചയായിരുന്നു സംഭവം. ഗാന്ധിജിക്കെതിരെ നേരത്തെയും പ്രകോപനപരമായി പ്രസംഗിച്ചിട്ടുള്ളയാളാണ് പൂജ പാണ്ഡെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചതും ഇവരുടെ നേതൃത്വത്തിലായിരുന്നു. 2015ല്‍ ഹിന്ദുമഹാസഭ നാഥുറാം വിനായക് ഗോഡ്സേയുടെ മരണ ദിനം ബലിദാന ദിനമായി ആചരിച്ചത് വിവാദത്തിനിടയാക്കിയിരുന്നു. ഇതിനെതിരെ രംഗത്തെത്തിയതിന് ആര്‍എസ്എസിനെ ഹിന്ദു മഹാസഭ ദേശീയ ഉപാധ്യക്ഷന്‍ അശോക് ശര്‍മ്മ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ആര്‍എസ്എസ് ഹിന്ദുക്കളെ വഞ്ചിക്കുകയാണെന്നും ബിജെപി ഹിന്ദുവിനു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നുമാണ് സഭയുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: