തിരുവനന്തപുരം: തുടര്‍ച്ചയായ തോല്‍വികള്‍ക്കൊടുവില്‍ ഇംഗ്ലണ്ട് ലയണ്‍സിന് ആശ്വാസ വിജയം. ആവേശകരമായ അവസാന ഏകദിനത്തില്‍ അവര്‍ ഒരു വിക്കറ്റിന് ഇന്ത്യ എ യെ തോല്‍പ്പിച്ചു. തോറ്റെങ്കിലും ഇന്ത്യ എ അഞ്ചു മത്സരങ്ങളുടെ പരമ്പര 4-1 ന് സ്വന്തമാക്കി.
ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യ എ 35 ഓവറില്‍ 121 റണ്‍സിന് ഓള് ഔട്ടായി. തുടര്‍ന്ന് അനായാസ വിജയം ലക്ഷ്യമിട്ട് ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് ലയണ്‍സിനെ തുടക്കം മുതല്‍ ഇന്ത്യ എ വിറപ്പിച്ചു. വിക്കറ്റുകള്‍ ഓരോന്നായി വീണതോടെ ലയണ്‍സ് പരാജയം മുന്നില്‍ കണ്ടു. പക്ഷെ പൊരുതി നിന്ന ബെന്‍ ഡക്കറ്റ് ഇംഗ്ലണ്ട് ലയണ്‍സിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. 30.3 ഓവറില്‍ ഒമ്പത് വിക്കറ്റിന് 125 റണ്‍സ്.
ഡക്കറ്റ് 86 പന്തില്‍ പത്ത് ഫോറും ഒരു സിക്സറും അടക്കം 70 റണ്‍സുമായി അജയ്യനായി നിന്നു. ഡക്കറ്റാണ് കളിയിലെ കേമന്‍.
ഒരു റണ്‍സെടുത്ത ബെയ്ലിയും പുറത്താകാതെ നിന്നു.
ഇന്ത്യ എക്കായി ദീപക് ചഹറും രാഹുല്‍ ചഹറും മൂന്ന് വിക്കറ്റുകള്‍ വീതം വീഴത്തി. പട്ടേല്‍ രണ്ട് വിക്കറ്റും താക്കുര്‍ ഒരു വിക്കറ്റും നേടി.
ആദ്യം ബാറ്റ്് ചെയ്ത ഇന്ത്യ എ എസ്.ഡി. ലാഡ് (36), എ.ആര്. പട്ടേല്‍ (23) ദീപക് ചഹര്‍(21) എന്നിവരുടെ മികവിലാണ് 121 റണ്‍സ് നേടിയത്. ഇംഗ്ലണ്ട് ലയണ്‍സിന്റെ ഓവര്ടണ് മൂന്ന് വിക്കറ്റും ബെയ്ലി രണ്ട് വിക്കറ്റും സ്വന്തമാക്കി. സ്കോര്‍: ഇന്ത്യ എ 35 ഓവറില്‍ 121. ഇംഗ്ലണ്ട് ലയണ്‍സ് 30.3 ഓവറില്‍ ഒമ്പത് വിക്കറ്റിന് 125.
പ്രതികരിക്കാൻ ഇവിടെ എഴുതുക: