ബാഴ്സലോണ: ആദ്യ പാദത്തിലെ തോല്‍വിക്ക് സെവിയയോട് മധുരമായി പകരം വിട്ടി ബാഴ്സലോണ കോപ്പഡെല്‍ റേയുടെ സെമിഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. പ്രമുഖ താരങ്ങള്‍ വിട്ടുനിന്ന ആദ്യ പാദത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോറ്റ ബാഴ്സ രണ്ടാം പാദത്തില്‍ ശക്തമായ പോരാട്ടത്തില്‍ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് സെവിയയെ തകര്‍ത്തുവിട്ടു. ഫിലിപ്പ്് കുടിഞ്ഞോയുടെ ഇരട്ട ഗോളാണ് ബാഴ്സയ്ക്ക് വിജയമൊരുക്കിയത്.രണ്ട് പാദങ്ങളിലുമായി ബാഴ്സ് 6-3ന് ജയിച്ചുകയറി.
രണ്ട് ഗോളിന്റെ കുടിശികയുമായി രണ്ടാം പാദത്തിനിറങ്ങിയ ബാഴ്സ തുടക്കത്തില്‍ തന്നെ ഗോളടി തുടങ്ങി. പതിമൂന്നാം മിനിറ്റില്‍ ലയണല്‍ മെസിയെ സെവിയതാരം ക്യൂന്‍സി പ്രോമസ് വീഴത്തിയതിന് ലഭിച്ച പെനാല്‍റ്റി കുടിഞ്ഞോ ഗോളാക്കി. ഏറെതാമസിയാതെ ഇവാന് റാകിടിച്ചും സെവിയയുടെ വല കുലുക്കി. ഇടവേളയക്ക് ശേഷം രണ്ട് മിനിറ്റിനിടെ ബാഴ്സ രണ്ട് ഗോള്‍ അടിച്ചുകയറ്റി. സുവാരസിന്റെ പാസില്‍ തലവെച്ച് കുടിഞ്ഞോയും മെസിയുടെ പാസ് മുതലാക്കി സെര്‍ജി റോബര്‍ട്ടോയുമാണ് സ്കോര്‍ ചെയ്ത്.
തുടര്‍ന്ന് സെവിയയുടെ അരാന ഒരു ഗോള്‍ മടക്കി. അവസാന നിമിഷങ്ങളില്‍ സുവാരസും മെസിയും ഗോളടിച്ചതോടെ ബാഴ്സ് 6-1 ന് വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: