തിരുവനന്തപുരം: ഒരു ഉദ്യോഗസ്ഥനും താന്‍ നയിക്കുന്ന സ്ഥാപനത്തെ സ്വന്തമെന്നു കണ്ട് സ്നേഹിക്കരുതെന്ന പാഠമാണ് കെഎസ്ആര്‍ടിസിയുടെ സിഎംഡി സ്ഥാനത്തു നിന്ന് പടിയിറങ്ങുമ്പോള്‍ പഠിച്ചതെന്ന് ടോമിന് ജെ. തച്ചങ്കരി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ നല്കിയ യാത്രയയപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനം താന്‍ ചോദിച്ചു വാങ്ങിയതല്ല. സര്‍ക്കാര്‍ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കിയെന്ന ചാരിതാര്‍ഥ്യത്തോടെയാണ് പടിയിറങ്ങുന്നത്. യൂണിയനുകളോടോ നേതാക്കളോടോ യാതൊരു പരിഭവമോ വെറുപ്പോ ഇല്ല. വര്‍ഷങ്ങളായി ശീലിച്ചത് മാറ്റിയപ്പോള്‍ എതിര്‍പ്പുണ്ടായി. ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഇത് വലിയൊരു പദവിയല്ല. സര്‍ക്കാരില്‍ നിന്നു പണം വാങ്ങി ശമ്പളം നല്‍കിയിരുന്ന അവസ്ഥമാറ്റാന്‍ സാധിച്ചു. കൂടാതെ ഇതാദ്യമായി 22.62 കോടി രൂപയുടെ അധിക വരുമാനവും കൂടി ലഭിച്ചു. ഇതു കെഎസ്ആര്‍ടിസിയുടെ ചരിത്രമാണ്. എത്ര പ്രക്ഷോഭങ്ങളും സമരങ്ങളും നടത്തിയാലും മാറ്റങ്ങളെ തടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്നുള്ള ഓര്മ ജീവനക്കാര്‍ക്കുണ്ടാകണമെന്നും തച്ചങ്കരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: