ന്യൂദല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ നാല്പ്പത്തഞ്ചു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയെന്ന ദേശീയ സാമ്പിള്‍ സര്‍വ്വേ ഓഫീസ് റിപ്പോര്‍ട്ട് തള്ളി നിതി ആയോഗ്. പരിശോധിക്കാത്ത റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. തൊഴിലില്ലായ്മ സംബന്ധിച്ച കണക്കുകള്‍ തയാറാക്കുന്ന ജോലി പുരോഗമിക്കുന്നതേയുള്ളൂ, നിതി ആയോഗ് ചെയര്മാന് രാജീവ് കുമാര്‍ അറിയിച്ചു. 2017-18 കാലത്ത് രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വലിയ തോതില്‍ ഉയര്‍ന്നെന്ന ബിസിനസ് സ്റ്റാന്റേഡ് റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു നിതി ആയോഗ് ചെയര്മാന്.
സര്‍ക്കാര്‍ ഇതുവരെ തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടില്ല. ഇത്തരം നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതേുള്ളൂ. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അന്തിമമല്ല. കണക്കുകള്‍ തയാറായിക്കഴിഞ്ഞാല്‍ എല്ലാവര്‍ക്കുംവേണ്ടി പ്രസിദ്ധീകരിക്കും, നിതി ആയോഗ് ചെയര്മാന് അറിയിച്ചു.
എഴുപത്-എണ്പതു ലക്ഷം ജോലികള്‍ രാജ്യത്ത് സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് നിതി ആയോഗ് കണക്കുകള്‍. 1.2 കോടി പേര്‍ക്ക് പുതിയ ജോലികള്‍ പ്രതിവര്‍ഷം ലഭിക്കുന്നുണ്ടെന്ന് പരമ്പരാഗത കണക്കുകള്‍ പ്രകാരം ഉറപ്പുണ്ട്. ഉന്നതവിദ്യാഭ്യാസത്തിന്റെ ലഭ്യത ഉറപ്പുവരുത്തിയതിനേ തുടര്‍ന്ന് പ്രതിവര്‍ഷം 70 ലക്ഷം ജോലികള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നും നിലവില്‍ അതിന് യാതൊരു കുറവുമില്ലെന്നും ചെയര്മാന് വ്യക്തമാക്കി.
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ കണക്ക് പ്രകാരം തൊഴില്‍ ലഭ്യതയില്‍ വലിയ വര്‍ധനവാണ് കാണിക്കുന്നതെന്നും പത്രവാര്‍ത്ത വ്യാജമാണെന്നും ബിജെപി നേതൃത്വം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: