ആലപ്പുഴ: സംസ്ഥാനത്തെ ഞെട്ടിച്ച അമ്പലപ്പുഴ പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ടു. അമ്പലപ്പുഴ ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മൂന്ന് വിദ്യാര്‍ത്ഥിനികളെയാണ് ക്ലാസ്മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2008 നവംബര്‍ 17നാണ് വിദ്യാര്‍ത്ഥിനികളെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ത്ഥിനികളുടെ സഹപാഠികളായ ഷാനവാസ്, സൗഫര്‍ എന്നിവരായിരുന്നു പ്രതികള്‍.
2008 നവംബര്‍ ആറ്, ഏഴ് തീയതികളില്‍ ആലപ്പുഴ ബീച്ചിനു സമീപമുള്ള ആളൊളിഞ്ഞ കെട്ടിടത്തില്‍ കൂട്ടബലാല്‍സംഗം ചെയ്തെന്നും അതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തുവെന്നുമായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. പ്രതികളെ തെളിവുകളുടെ അഭാവത്തിലാണ് ആലപ്പുഴ അഡിഷണല്‍ സെഷന്‍സ് ജഡ്ജ് എസ്.എച്ച്. പഞ്ചാപകേശന്‍ വെറുതെ വിട്ടത്.
ലോക്കല്‍ പോലീസ് ആദ്യഘട്ടത്തില്‍ നടത്തിയ അന്വേഷണത്തിലെ വീഴ്ചകളാണ് പ്രതികള്‍ക്ക് തുണയായതെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു. തെളിവുകള്‍ പലതും ശേഖരിക്കാന്‍ പോലും പോലീസിനു കഴിഞ്ഞില്ല. പീഡനരംഗം ചിത്രീകരിച്ചതായി സംശയിക്കുന്ന മൊബൈല്‍ ഫോണും കണ്ടെത്താന്‍ സാധിച്ചില്ല. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ സിപിഎമ്മിലെ ഒരു വിഭാഗം പ്രതികളെ സഹായിക്കാന്‍ രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: