ന്യൂദല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് (നഗരം) കീഴില്‍ പുതുതായി 4,78,670 വീടുകള്‍ കൂടി നിര്‍മിക്കുന്നതിന് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം അനുമതി നല്കി. സെന്‍ട്രല്‍ സാംക്ഷനിങ്, മോണിറ്ററിങ് സമിതിയുടെ 42ാം യോഗത്തിലാണ് ഇതിന് അംഗീകാരം നല്‍കിയത്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് (നഗരം) കീഴില്‍ ഇതുവരെ 72,65,763 വീടുകള്‍ അനുവദിച്ചു. കേരളത്തില്‍ പദ്ധതിക്കു കീഴില്‍ 25,059 വീടുകള്‍ കൂടി പുതുതായി നിര്‍മിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.
ആന്ധ്രാപ്രദേശ് (1,05,956), പശ്ചിമ ബംഗാള്‍ (1,02,895), ഉത്തര്‍ പ്രദേശ് (91,689), തമിഴ്നാട് (68,110), മധ്യപ്രദേശ് (35,377), മഹാരാഷ്ട്ര (17,817), ബീഹാര്‍ (10,269), ഉത്തരാഖണ്ഡ് (9208) സംസ്ഥാനങ്ങള്‍ക്കും വീടുകള്‍ അനുവദിച്ചു.
കേന്ദ്ര ഭവന, നഗരകാര്യ സെക്രട്ടറി ശ്രീ. ദുര്‍ഗാ ശങ്കര്‍ മിശ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 22,492 കോടി രൂപ ചെലവു വരുന്ന 940 പദ്ധതികള്‍ക്ക് അനുമതി നല്കി. ഇതില്‍ 7180 കോടി രൂപ കേന്ദ്ര സഹായമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: