തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് ജനങ്ങളുടെ നടുവൊടിക്കും. ഒരു ശതമാനം പ്രളയ സെസ് നിത്യോപയോഗ സാധനങ്ങളുടെ മേല്‍ അടിച്ചേല്പിച്ചതോടെ സാധാരണക്കാരുടെ ജീവിതത്തിന്റെ താളം തെറ്റും. സകല വസ്തുക്കളുടെയും വില കൂടും.
പ്രളയത്തില്‍ വീടു തകര്‍ന്നവര്‍ അടക്കമുള്ളവര്‍ക്ക് ഭവന നിര്‍മ്മാണം അസാധ്യമാകും, സിമന്റിനും കമ്പിക്കും സെറാമിക് ടൈലിനും അധിക നികുതി ചുമത്തിയതാണ് കാരണം. 600 കോടി രൂപയ്ക്കായി പാവപ്പെട്ടവന്റെ പോക്കറ്റ് കാലിയാക്കുന്ന ബജറ്റാണ് ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ചത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ചെലവുചുരുക്കല്‍ നടത്തില്ലെന്നും ബജറ്റ് വ്യക്തമാക്കുന്നു.
ജിഎസ്്ടി സ്ലാബിലെ 12, 18, 28 ശതമാനം നികുതിയുള്ള ഉല്‍പ്പന്നങ്ങള്‍ക്കാണ് രണ്ടു വര്‍ഷത്തേക്ക് സെസ് ഏര്‍പ്പെടുത്തിയത്. ഇതോടെ പാലിന് അടക്കം വിലകൂടി. പഞ്ചസാര, ടൂത്ത് പേസ്റ്റ്, വെണ്ണ, നെയ്യ്, പാലുല്‍പ്പന്നങ്ങള്‍, ബിസ്കറ്റ്, സംസ്കരിച്ച ഭക്ഷ്യവസ്തുക്കള്‍, ഹെയര്‍ ഓയില്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, കണ്ണട, ശീതള പാനീയം, മൊബൈല്‍ഫോണ്‍ എന്നിവയ്ക്കൊക്കെ വില കൂടും. ആയുര്‍വേദ മരുന്നുകള്‍, ആശുപത്രി ചെലവുകള്‍ എന്നിവയ്ക്കും ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തി. നോട്ട് ബുക്ക്, സ്കൂള്‍ ബാഗ്, കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങള്‍ക്കും കുത്തനെ വില കൂടും. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ക്കും വില വര്‍ധിക്കും. സാധാരണക്കാരന്റെ വിനോദമായ സിനിമാ ടിക്കറ്റിനുപോലും 10 ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്തി. ബൈക്ക്, കാര്‍, സ്വകാര്യ സര്‍വീസ് വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയിലും ഒരു ശതമാനം അധിക നികുതി ഏര്‍പ്പെടുത്തി.
പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് ഇരുട്ടടിയാണ് പുതിയ ബജറ്റ്. വീട് നിര്‍മാണ സാമഗ്രികള്‍ക്ക് വിലകൂട്ടി. സിമന്റിനും സെറാമിക് ടൈലിനും അധിക നികുതി ചുമത്തി. ടിവി, ഫ്രിഡ്ജ്, മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, അവയുടെ പാര്‍ട്സുകള്‍, ഗ്രാനൈറ്റ്, പ്ലൈവുഡ്, ഫര്‍ണിച്ചര്‍, മുള ഉത്പന്നങ്ങള്‍ തുടങ്ങിയവയക്കും വിലവര്‍ധിപ്പിച്ചു. ഭൂമിയുടെ ന്യായ വില പത്തു ശതമാനം വര്‍ധിപ്പിച്ചതോടെ രജിസ്ട്രേഷന് ചെലവുകളില്‍ വര്‍ധനവ് ഉണ്ടാകും. നോട്ട് നിരോധനം കാരണം കുറഞ്ഞ തുകയില്‍ ലഭ്യമായിരുന്ന ഭൂമിക്ക് വില വീണ്ടും കൂടും. ഇതോടെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കും കുറഞ്ഞ ചെലവില്‍ വീടു നിര്‍മ്മിക്കാന്‍ ആശിച്ചവര്‍ക്കും വീടെന്ന സ്വപ്നം കീറാമുട്ടിയാകും.
റവന്യൂ വകുപ്പിന് കീഴില്‍ വരുന്ന എല്ലാ സേവന നിരക്കുകളും അഞ്ച് ശതമാനം വര്‍ധിപ്പിച്ചു. റവന്യൂ വകുപ്പില്‍ സമര്‍പ്പിക്കുന്ന അപ്പീല്‍ റിവിഷന്‍ ഫീസ് പത്ത് രൂപയായിരുന്നത് അമ്പത് രൂപയാക്കി. എല്ലാ വകുപ്പുകളുടെയും സേവന ചാര്‍ജുകളും അഞ്ച് ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ബിയറും വൈനും ഉള്‍പ്പെടെയുള്ള എല്ലാവിധ മദ്യത്തിനും രണ്ട് ശതമാനം അധിക നികുതി ഏര്‍പ്പെടുത്തി.
വന്‍കിടക്കാരെ സഹായിക്കുന്ന പ്രഖ്യാപനങ്ങളാണ് അധികവും. പാര്‍ട്ണര്‍ഷിപ്പ് കരാറുകള്‍ക്കും മുദ്രവില നല്‍കേണ്ടിവരും. എന്നാല്‍ കുത്തക കമ്പനികളുടെ രജിസ്ട്രേഷനുള്ള മുദ്രവില കുറച്ചു. സ്വര്‍ണപ്പണയത്തിനും പണം കടം കൊടുക്കുന്നതിനും ഉള്ള പലിശ പരമാവധി 18 ശതമാനമാക്കി നിജപ്പെടുത്തി. 40 ലക്ഷം രൂപ മുതല്‍ ഒന്നരക്കോടി വരെ വിറ്റുവരുമാനമുള്ള വന്‍ കിട വ്യാപാരികള്‍ക്കുള്ള നികുതി ഒരു ശതമാനമാക്കി കുറയ്ക്കുകയും ചെയ്തു. പെന്ഷന് തുക 100 രൂപ കൂട്ടി. റവന്യൂ വകുപ്പില്‍ അപേക്ഷയ്ക്കൊപ്പം നല്‍കേണ്ട കോര്‍ട്ട്ഫീ സ്റ്റാമ്പ് ഒഴിവാക്കി, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷം അമ്പത് ശതമാനം നികുതി ഇളവ് തുടങ്ങി വിരലിലെണ്ണാവുന്ന ഇളവുകള്‍ മാത്രമാണ് പ്രഖ്യാപിച്ചട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: