ന്യൂദല്‍ഹി : കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ പ്രധാന സാമ്പത്തിക ശക്തിയായി വളര്‍ന്നെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. ഇന്ത്യയുടെ ജിഡിപി ഏതൊരു വികസിത രാജ്യത്തേക്കാളും മേലെയാണ് നില്കുന്നത് എന്നും പീയുഷ് ഗോയല്‍ ബജറ്റ് അവതരണത്തിനിടെ അറിയിച്ചു.
ആറു ശതമാനത്തില്‍ നിന്ന് ധനകമ്മി മൂന്ന് ശതമാനമായി. 4.6 ശതമാനത്തില്‍ പണപ്പെരുപ്പം പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്ഷന് നല്‍കും. പ്രതിമാസം 3000 രൂപയാണ് നല്‍കുക. ഇതിനായി 500 കോടി മാറ്റിവെച്ചിട്ടുണ്ടെന്നും പീയുഷ് ഗോയല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: