ന്യൂദല്‍ഹി: അസംഘടിത മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വേകി കേന്ദ്ര ബജറ്റ്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മെഗാ പെന്ഷന് പദ്ധതി ധനമന്ത്രി പീയുഷ് ഗോയല്‍ പ്രഖ്യാപിച്ചു . 3000 രൂപ വരെ പെന്ഷന് 60 വയസാകുമ്പോള്‍ കിട്ടുന്ന പദ്ധതിയാണ് കൊണ്ടുവരുന്നത് .
മാസവരുമാനമുള്ളവര്‍ക്ക് 15000 രൂപ ഗുണമാകും . നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രാബല്യമാകുന്ന പദ്ധതിക്ക്പ്രതിമാസം 100 രൂപയാണ് അടക്കേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ ഇത്രയും തുക അടക്കുമെന്നും മന്ത്രി പറഞ്ഞു . രാഷ്ട്രീയ കാം ദേനു ആയോഗ് പദ്ധതിക്ക് ഇടക്കാല ബജറ്റില്‍ തുക വകയിരുത്തി. കര്‍ഷകര്‍ക്ക് ആശ്വാസംഉണ്ടാകുന്ന വിവിധ പദ്ധതികള്‍ ബജറ്റില്‍ അവതരിപ്പിച്ചു. പശുക്കളെ വാങ്ങാനും വളര്‍ത്താനും വായ്പ നല്‍കുമെന്നും കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.
വ്യവസായ വകുപ്പ് വ്യവസായ, ആഭ്യന്തര വ്യാപാര വകുപ്പാകും. ആഭ്യന്തര വ്യാപാരത്തിന് വിപുലമായ ഇളവുകളും ബജറ്റില്‍ പ്രഖ്യാപിച്ചു. പ്രധാന്‍മന്ത്രി ശ്രം യോഗി മന് ധന് പദ്ധതിക്കു 5000 കോടി രൂപ. പ്രധാനമന്ത്രി കിസാന്‍ പദ്ധതിക്ക് ബജറ്റില്‍ 75,000 കോടി വകയിരുത്തി. 22 വിളകള്‍ക്ക് ഉല്‍പ്പാദന ചെലവിന്റെ ഒന്നര ഇരട്ടി മിനിമം താങ്ങുവില എര്‍പ്പെടുത്തി. രണ്ട് ഹെക്ടര്‍ വരെയുള്ള കര്‍ഷകര്‍ക്ക് വര്‍ഷം ആറായിരം രൂപ വരെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കും. മൂന്ന് തവണകളായിട്ടായിരിക്കും പണം നല്‍കുന്നത്. ഇതിന്റെ ചിലവ് പൂര്‍ണ്ണമായും കേന്ദ്രം വഹിക്കും. ചെറുകിട കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി കിസാന്‍ നിധി പദ്ധതി നടപ്പാക്കും.തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി രൂപ കേന്ദ്രം അനുവദിച്ചു. 2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകും.
ഇവ കൂടാതെ പ്രകൃതി ദുരന്തങ്ങളില്‍ വിള നശിച്ച കര്‍ഷകര്‍ക്ക് വായ്പകളിന്മേല് രണ്ട് ശതമാനം പലിശ ഇളവ് നല്‍കും. ചരിത്രത്തിലാദ്യമായി പ്രതിരോധ ബജറ്റ് മൂന്നുലക്ഷം കോടി കവിഞ്ഞു. വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതിക്ക് ഇതുവരെ 35,000 കോടി നല്കി.
ചികിത്സയിലുള്ള ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ ആരോഗ്യനില എത്രയും പെട്ടെന്ന് മെച്ചപ്പെടട്ടെ എന്ന് ബജറ്റ് പ്രസംഗത്തിന് മുമ്പ് പീയുഷ് ഗോയല്‍ ആശംസിച്ചു. അരുണ്‍ ജയ്റ്റ്ലിയുടെ അഭാവത്തിലാണ് പീയുഷ് ഗോയലിന് ധനമന്ത്രാലയത്തിന്റെ ചുമതല നല്‍കിയത്. രാജ്യം വികസനത്തിലേക്കും സമ്ബല്സമൃദ്ധിയിലേക്കുമുള്ള പാതയിലാണെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: