ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവര്‍ ജെയ്ഷ ഇ മുഹമ്മദ് ഭീകര സംഘടനയില്‍ ഉള്‍പ്പെട്ടവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഷാഹിദ് അഹമ്മദ് ബാബ. അനിയത് സിംഗര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് ഒരു ഓട്ടോമാറ്റിക് റൈഫിളും ഒരു പിസ്റ്റളും സുരക്ഷാ സൈന്യം കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് ഭീകര സാന്നിധ്യം ഉണ്ടോയെന്ന് സുരക്ഷാ സൈന്യം തെരച്ചില്‍ നടത്തി വരികയാണ്.
അതിനിടെ ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഭീകരര്‍ 25 കാരിയായ യുവതിയെ കൊലപ്പെടുത്തി. പൂല്‍വാമ സ്വദേശിനിയാണ് ഇവര്‍. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: