തിരുവനന്തപുരം: ആത്മവിശ്വാസത്തോടെ ജനങ്ങളെ സമീപിക്കാന്‍ എന്‍ ഡി എ അണികള്‍ക്ക് ആത്മവിശ്വാസവും ആവേശവും നല്കുന്ന ബജറ്റാണ് പിയൂഷ് ഗോയല്‍ അവതരിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ള. സംതൃപ്ത സമൂഹത്തിനും സന്തുലിത സമ്പദ്ഘടനയ്ക്കും സഹായകമായ ബജറ്റ് എന്‍ഡിഎ ഭരണം നേടിയെടുത്ത സാമ്പത്തിക പുരോഗതിയും സമ്പദ്ഘഘടനയുടെ സ്ഥിരതയും പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ സകല വിഭാഗങ്ങള്‍ക്കും സംതൃപ്തി നല്‍കാനും സമ്പദ്ഘടനയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തി വികസനരംഗത്തു കുതിപ്പിന് കളമൊരുക്കുകയും ചെയ്യുന്നു. തെരെഞ്ഞെടുപ്പ് സായാഹ്നത്തില്‍ മോദിസര്‍ക്കാരിന്റെ കിരീടത്തിലെ മറ്റൊരു തിളക്കമാര്‍ന്ന തൂവലാണ് ബജറ്റ്. ദീര്‍ഘമായ തീരദേശമുള്ള, നല്ലൊരു വിഭാഗം മത്സ്യതൊഴിലാളികളുള്ള നമ്മുടെ സംസ്ഥാനത്തിന്റെ ഏറെക്കാലയമായി അംഗീകരിക്കപ്പെടാത്ത ആവശ്യമായിരുന്നു മത്സ്യബന്ധനമേഖലയ്ക്കായി പ്രത്യേയക വകുപ്പ്. ബിജെപിയുടെ കേരളഘടകം അടുത്ത കാലത്ത് ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ആ ചിരകാലാഭിലാഷമാണ് ബജറ്റില്‍ യാഥാര്‍ഥ്യമായതെന്ന് ശ്രീധരന്‍പിള്ള പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ബജറ്റാണ് അവതരിപ്പിച്ചതെന്ന് ബിജെപി ദേശീയ സമിതിയംഗം പി കെ കൃഷ്ണദാസ് വ്യക്തമാക്കി. സന്തുലിതവും സമഗ്രവുമായ വികസനത്തിന് വഴിതെളിയിക്കുന്ന ബജറ്റ് പുതിയൊരു ഇന്ത്യയെ പടുത്തുയര്‍ത്താന്‍ കാരണമാകും. ഭക്ഷ്യസുരക്ഷയ്ക്കും രാഷ്ട്രസുരക്ഷയക്കും ഒരേ പോലെ പ്രാധാന്യം നല്‍കുന്നതും പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും നല്‍കുന്നതുമായ ബജറ്റാണ്. നോട്ടു നിരോധനം ലക്ഷ്യം കണ്ടു. അതിലൂടെ കള്ളപ്പണം കണ്ടെത്താനും നികുതി വരുമാനം കൂട്ടാനും സാധിച്ചു. ഈ പണം ഉപയോഗിച്ച് സാധാരണക്കാര്‍ക്ക് സഹായവും ആശ്വാസവും നല്കുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അസംഘടിത മേഖലയക്കും കര്‍ഷകര്‍ക്കും ആബാലവൃദ്ധം ജനങ്ങള്‍ക്കും ഗുണകരമായ ഇത്തരമൊരു ബജറ്റ് കോണ്‍ഗ്രസിന് സ്വപ്നത്തില്‍ പോലും ചിന്തിക്കാനാവില്ല. കൃഷ്ണദാസ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: