ന്യൂദല്‍ഹി: പതിമൂന്നു വര്‍ഷമായി സൗദിയില്‍ ഒളിവിലായിരുന്ന കോഴിക്കോട്ടെ ഇരട്ട സ്ഫോടന കേസിലെ എട്ടാം പ്രതി കണ്ണൂര്‍ സ്വദേശി പിപി യൂസഫിനെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറസ്റ്റു ചെയ്തു. സൗദി അറേബ്യയില്‍ നിന്ന് ദല്‍ഹി വിമാനത്താളത്തിലിറങ്ങിയപ്പോഴണ് അറസ്റ്റ്.
2006 മാര്‍ച്ച് മൂന്നിന് കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിലുമാണ് ബോംബ് സ്ഫോടനങ്ങളുണ്ടായത്. രണ്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു.
കേസില്‍ രണ്ടു പേര്‍ക്ക് എറണാകുളം എന്‍ഐഎ കോടതി ജീവപര്യന്തം വിധിച്ചിരുന്നു. രണ്ടാാം പ്രതി തലശേരി ചെറുപറമ്പത്ത് ഉരക്കള്ളില് മുഹമ്മദ് അഷനെ കഴിഞ്ഞ മാസം 23ന് സൗദിയില്‍ നിന്ന് മടങ്ങവേ ദല്‍ഹിയില്‍ അറസ്റ്റു ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: