കോട്ടയം: ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന് നമ്പൂതിരിയുടെ 98-ാം ജയന്തി ആഘോഷം ഇന്ന്. ക്ഷേത്രത്തില്‍ 11 ദിവസമായി തുടരുന്ന ഭാഗവതാമൃത സത്രവും ഇന്ന് സമാപിക്കും. ഉത്തരേന്ത്യയിലെ ചൈതന്യ മഹാപ്രഭു ശക്തി പ്രസ്ഥാനത്തിന്റെ മുഖ്യആചാര്യനും കൊല്‍ക്കത്തയിലെ ഗൂഡിയ മിഷന് അധ്യക്ഷനുമായ തൃദന്ദി ശ്രീമദ് ഭക്തി സുന്ദര്‍ സന്ന്യാസി മഹരാജ് ജയന്തി സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഇദ്ദേഹം ആദ്യമായാണ് കേരളത്തിലെത്തുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, സുരേഷ് ഗോപി എംപി, എംഎല്‍എമാരായ കെ. സുരേഷ് കുറുപ്പ്, മോന്‍സ് ജോസഫ്, ശബരിമല തന്ത്രി താഴമണ്‍ കണ്ഠര് രാജീവര്, ബദരീനാഥ് ശ്രീ ഈശ്വരപ്രസാദ്, പത്മനാഭസ്വാമി ക്ഷേത്രം മുന്‍ മേല്‍ശാന്തി നാരായണ പട്ടേരി നീലേശ്വരം, പന്തളം രാജപ്രതിനിധി ശശികുമാര്‍ വര്‍മ തുടങ്ങിയവര്‍ ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കും. രാവിലെ 6.30 മുതല്‍ ഈറോഡ് രാജാമണി ഭാഗവതര്‍ അവതരിപ്പിക്കുന്ന സമ്പ്രദായ ഭജന, 11ന് കോഴീക്കോട് പ്രശാന്ത് വര്‍മയുടെ മാനസജപലഹരി. 11.30ന് ജയന്തി സമ്മേളനം.
സമ്മേളനത്തില്‍ മള്ളിയൂര്‍ ശങ്കരസ്മൃതി പുരസ്കാരം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് സമ്മാനിക്കും. ഗണേശ പുരസ്കാരം ജ്യോതി ശാസ്ത്രജ്ഞരായ കല്ലേറ്റിന്‍കര പത്മനാഭ ശര്‍മയ്ക്കും ജനാര്‍ദന അയ്യര്‍ക്കും സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: