വില്ലിങ്ങ്ടണ്‍: ഇന്ത്യയുടെ പകരക്കാരന് നായകന് രോഹിത് ശര്‍മ മറ്റൊരു നാഴികക്കല്ലിന് അരികില്‍. ന്യൂസിലന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ സെഞ്ചുറി കുറിച്ചാല്‍ മുന്‍ നായകന് സൗരവ് ഗാംഗുലിയെ മറികടന്ന് ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാകും. നിലവില്‍ ഗാംഗുലിയും രോഹിതും സംയുക്തമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ്.
ഇതിഹാസ താരം സച്ചിന് ടെന്‍ഡുല്‍ക്കറാണ് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരം. 49 സെഞ്ചുറികളാണ് ഈ ലിറ്റില്‍ മാസ്റ്ററുടെ പേരില്‍ കുറിക്കപ്പെട്ടത്. 39 സെഞ്ചുറികളുമായി സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് രണ്ടാം സ്ഥാനത്ത്. അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം നാളെ വില്ലിങ്ങ്ടണില്‍ നടക്കും.
ആദ്യ മൂന്ന് മത്സരങ്ങളില്‍ വിജയിച്ച പരമ്പര കീശയിലാക്കിയെ ഇന്ത്യയെ ഹാമില്‍ട്ടണില്‍ നടന്ന നാലാം മത്സരത്തില്‍ ന്യൂസിലന്‍ഡ് വീഴ്ത്തി. പേസര്‍ ട്രന്റ് ബോള്‍ട്ടിന്റെ മികവില്‍ എട്ട് വിക്കറ്റിനാണ് കിവികള്‍ ജയിച്ചുകയറിയത്. ഹാമില്‍ട്ടണില്‍ തന്റെ ഇരുനൂറാം ഏകദിന മത്സരത്തിനിറങ്ങിയ രോഹിത് ശര്‍മയ്ക്ക് തിളങ്ങാനായില്ല. അവസാന മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് ഉയര്‍ത്താനുളള തയ്യാറെടുപ്പിലാണ് രോഹിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: