പഞ്ച്കുള: നിലവിലെ ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബിനെ ഐ ലീഗിലെ നിര്‍ണായക മത്സരത്തില്‍ ഐസ്വാള്‍ എഫ്സി അട്ടിമറിച്ചു. താവു ദേവി ലാല്‍ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഒരു ഗോളിനാണ് ഐസ്വാള്‍ വിജയിച്ചത്.
അറുപത്തിയൊമ്പതാം മിനിറ്റില്‍ ലാല്റിന്ചാനയാണ് ഐസ്വാളിനായി സ്കോര്‍ ചെയ്തത്.
മറ്റൊരു മത്സരത്തില്‍ നെറോക്ക രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്ത്യന്‍ ആരോസിനെ പരാജയപ്പെടുത്തി.കിഴഞ്ഞ മത്സരത്തില്‍ ഷില്ലോങ് ലാജോങ്ങിനോട് തോറ്റ ടീമില്‍ അഞ്ചു മാറ്റങ്ങള്‍ വരുത്തിയാണ് മിനര്‍വ കോച്ച് ടീമിനെ ഇറക്കിയത്. പക്ഷെ പ്രയോജനമുണ്ടായില്ല.
ഈ വിജയത്തോടെ ഐസ്വാളിനും മിനര്‍വയ്ക്കും പതിനഞ്ച് മത്സരങ്ങളില്‍ പതിനാല് പോയിന്റ് വീതമായി. ഗോള്‍ ശരാശരിയില്‍ മിനര്‍വയെ പിന്തള്ളി ഐസ്വാള്‍ ഏഴാം സ്ഥാനത്തേക്ക് കയറി. മിനര്‍വ എട്ടാം സ്ഥാനത്താണ്്.
ഭുവനേശ്വറില്‍ നടന്ന മത്സരത്തില്‍ കത്സൂയി യുസയുടെ ഇരട്ട ഗോളാണ് നെറോക്കയ്ക്ക് വിജയമൊരുക്കിയത്. 68, 87 മിനിറ്റുകളിലാണ് കത് സുയി യുസ ഗോളുകള്‍ നേടിയത്.
തുടക്കത്തില്‍ ബോറിസ് സിങ് ഇന്ത്യന്‍ ആരോസിനെ മുന്നിലെത്തിച്ചു. നാല് മിനിറ്റുകള്‍ക്കുളളില്‍ ഫെലിക്സ് ഗോള്‍ മടക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ആരോസ് വീണ്ടും ലീഡ് പിടിച്ചു. രോഹിതാണ് ഗോള്‍ നേടിയത്. അവസാന സമയങ്ങളില്‍ കത് സൂയിയുടെ ഇരട്ട ഗോള്‍ നെറോക്കയെ വിജയത്തിലേക്ക് നയിച്ചു. ഈ വിജയത്തോടെ പതിനഞ്ച്് മത്സരങ്ങളില്‍ 25 പോയിന്റായ നെറോക്ക അഞ്ചാം സ്ഥാനത്തെത്തി. അതേസമയം ഇന്ത്യന്‍ ആരോസ് പതിമൂന്ന് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: