കൊച്ചി: അടുത്ത പത്ത് വര്‍ഷത്തിനപ്പുറമുള്ള ഇന്ത്യയുടെ ഭാവി മുന്നില്‍ കണ്ടുള്ളതും വര്‍ത്തമാനകാല വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതുമായ പുരോഗമനപരമായ, ഇടക്കാല ബജറ്റാണിതെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്മാന് എം.ജി. ജോര്‍ജ് മുത്തൂറ്റ്. കാര്‍ഷിക മേഖലയ്ക്ക്, അതില്‍ തന്നെ ചെറുകിട പാര്‍ശ്വവത്കൃത കര്‍ഷകര്‍ക്കും മധ്യവര്‍ഗത്തിനും മുതിര്‍ന്ന പൗരന്മാര്ക്കും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും ബജറ്റില്‍ നല്കിയ പരിഗണന അഭിനന്ദനാര്‍ഹമാണ്.
കര്‍ഷകര്‍ക്ക് നേരിട്ടുള്ള വരുമാന പിന്തുണ നല്‍കണമെന്നത് കേന്ദ്രത്തിന് ഫിക്കി നല്കിയ നിര്‍ദേശങ്ങളിലൊന്നായിരുന്നു. മിനിമം സപ്പോര്‍ട്ട് പ്രൈസ് സ്കീമിനെ അപേക്ഷിച്ച് പുതിയ സ്കീം സാധാരണക്കാരായ കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രയോജനം ചെയ്യും. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കു പ്രഖ്യാപിച്ച പെന്ഷന്, ആദായനികുതി പരിധി ഉയര്‍ത്താനുള്ള നിര്‍ദേശം, ബാങ്ക്, പോസ്റ്റ്ഓഫീസ് നിക്ഷേപങ്ങളിലെ പലിശയിന്മേലുള്ള ടിഡിഎസ് ഒഴിവു പരിധി വര്‍ധിപ്പിച്ചത്, കെട്ടിട വാടക വരുമാനത്തിനുള്ള നികുതിയിളവ് തുടങ്ങിയവയെല്ലാം അഭിനന്ദനാര്‍ഹമായ നിര്‍ദേശങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: