തൃശൂര്‍: കേന്ദ്ര ബജറ്റില്‍ മത്സ്യമേഖലയ്ക്ക് പുതിയ മന്ത്രാലയം പ്രഖ്യാപിച്ച മോദി സര്‍ക്കാരിനെ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന കമ്മിറ്റി അനുമോദിച്ചു. മത്സ്യപ്രവര്‍ത്തക സംഘം വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാരില്‍ ഈ അവശ്യം ഉന്നയിച്ചിരുന്നു. ഓഖി ദുരന്ത സമയത്ത് കേരളത്തിലെത്തിയ പ്രധാനമന്ത്രിക്ക് മത്സ്യപ്രവര്‍ത്തകസംഘം നേരിട്ട് നിവേദനം നല്‍കിയിരുന്നു. ഇത് അദ്ദേഹം ഗൗരവപൂര്‍വ്വം പരിഗണിച്ചുവെന്നതിന്റെ തെളിവാണ് പുതിയ മന്ത്രാലയ പ്രഖ്യാപനത്തിലൂടെ വ്യക്തമായിരിക്കുന്നതെന്ന് സംസ്ഥാന സംഘടന സെക്രട്ടറി കെ.പുരുഷോത്തമന് പറഞ്ഞു.
രാജ്യത്തെ കോടിക്കണക്കിന് വരുന്ന മത്സ്യപ്രവര്‍ത്തകരുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിന് പുതിയ തീരുമാനം ഇടയാക്കും. അതീവഗുരുതരമായ പ്രതിസന്ധി നേരിടുന്ന മേഖലയെ കേന്ദ്രസര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിച്ചതിന് തെളിവാണ് തീരുമാനമെന്നും പുരുഷോത്തമന് പറഞ്ഞു.
കേന്ദ്രസര്‍ക്കാറിനു കീഴില്‍ സ്വതന്ത്ര ഫിഷറീസ് മന്ത്രാലയം വരുന്നതിനെ സ്വാഗതം ചെയ്യുന്നതായി ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന സെക്രട്ടറി കെ. ഡി. ദയാപരന്‍ പറഞ്ഞു. മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാനഘടകത്തിന്റെ നിരന്തരമായ പ്രയത്നം ഇതിനുപിന്നിലുണ്ട്. പ്രധാനമന്ത്രിയേയും കേന്ദ്ര മന്ത്രിമാരെയും ഇക്കാര്യം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു എന്നുള്ളതാണ് നിലവിലെ തീരുമാനം തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: