തിരുവനന്തപുരം: ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും മത്സ്യതൊഴിലാളികള്‍ക്ക് നല്കിയ ഉറപ്പ് പാലിച്ചു. കേന്ദ്രത്തില്‍ സ്വതന്ത്ര ഫിഷറീസ് വകുപ്പ് രൂപീകരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ മത്സ്യതൊഴിലാളികള്‍ക്ക് നല്കിയ വാക്ക് പാലിച്ചത്.
2017 നവംബര്‍ 29ന് വീശിയടിച്ച ഓഖിചുഴിലിക്കൊടുങ്കാറ്റില് വിഴിഞ്ഞം പൂന്തുറപ്രദേശങ്ങളില് 49 പേര് മരമണടയുകയും 92 പേരെ കാണാതാവുകയും ചെയ്തു.നൂറു കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ തകര്‍ന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് വന്‍ പ്രതിഷേധമായിരുന്നു അന്ന് തീരദേശത്ത് ഉടലെടുത്തത്.
വിഴിഞ്ഞത്ത് ദുരിതബാധിതരെ സന്ദര്‍ശിക്കാന്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വന്‍പ്രതിഷേധം കാരണം സന്ദര്‍ശനം നടത്താനാകാതെ പിന്തിരിയേണ്ടി വന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന് വിഴിഞ്ഞവും പൂന്തുറയും സന്ദര്‍ശിച്ചു. പിണറായിയെ കൂകി വിളിച്ചവര്‍ നിര്‍മലാ സീതാരാമനെ കൂപ്പുകൈകളോടെ സ്വീകരിച്ചു. ദുരന്തബാധിത സ്ഥലങ്ങളില്‍ എത്തിയ കേന്ദ്രമന്ത്രി അവരില്‍ ഓരാളായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് ദുരിതബാധിതരെ സാന്ത്വനപ്പെടുത്തി. അന്ന് മത്സ്യത്തൊഴിലാളികളും അവരുടെ സംഘടനകളും മുന്നോട്ടു വച്ച പ്രധാന ആവശ്യമായിരുന്നു കേന്ദ്രത്തില്‍ ഫീഷറീസ് വകുപ്പ്. പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് നിര്‍മലാ സീതാരമന് ഉറപ്പ് നല്കി.
തുടര്‍ന്ന് 2017 ഡിസംബര്‍ 20ന് പ്രധാനമന്ത്രി നരേന്ദ്രമോദി പൂന്തുറയില്‍ എത്തി ദുരിതബാധിതരെ സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയോടും ഫിഷറീസ് വകുപ്പ് വേണമെന്ന ആവശ്യം മത്സ്യതൊഴിലാളികളുടെ സംഘടനകളും ലത്തീന്‍ കത്തോലിക്ക അതിരൂപതയും ആവശ്യപ്പെട്ടിരുന്നു. രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പം ഉണ്ടെന്ന് അന്ന് പ്രധാനമന്ത്രി ഉറപ്പ് നല്കി. മന്ത്രാലയ രൂപീകരണത്തോടെ തീരദേശവാസികളുടെ പ്രധാന ആവശ്യം അംഗീകരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പ്രത്യേക മന്ത്രാലയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും കേന്ദ്രസര്‍ക്കാരിനു നിവേദനം നല്‍കിയിരുന്നു.
കൃഷിമന്ത്രാലയത്തിനു കീഴിലായിരുന്നു തീരദേശ സംരക്ഷണം.രണ്ടു പതിറ്റാണ്ടായി തീരദേശവാസികള്‍ ആവശ്യപ്പെടുകയാണ് പ്രത്യേക മന്ത്രാലയത്തിന്. യുപിഎ സര്‍ക്കാരിന് നിരവധി തവണ നിവദേനം നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. തെരഞ്ഞെടുപ്പ് സമയത്ത് സാമുദായിക വോട്ട് ലക്ഷ്യം വച്ച് കേരളത്തിലെ തീരദേശങ്ങള്‍ കേന്ദ്രീകരിച്ച് റോഡ്ഷോ നടത്തുന്ന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് പ്രതിരോധമന്ത്രിയായിരുന്നള് രൂപതകള്‍ നിവേദനം നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.
ഫിഷറീസ് വകുപ്പ് രൂപീകരിക്കുന്നതോടെ തീരദേശ മേഖലയില്‍ വലിയമാറ്റത്തിനു വഴിയൊരുക്കും. ദീര്‍ഘകാലമായി മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്ന നിരവധി ആവശ്യങ്ങള്‍ക്ക് ഇതോടെ ശാശ്വതപരിഹാരവും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: