അതിവേഗത്തില്‍ ഹൈവേ നിര്‍മാണം നടക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. പ്രതിദിനം 27 കിലോമീറ്റര്‍ റോഡാണ് നിര്‍മിക്കുന്നത്. പ്രധാനമന്ത്രി ഗ്രാം സഡക്ക് യോജന (പിഎംജിഎസ്വൈ)യിലൂടെ ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണം മൂന്നിരട്ടിയായി വര്‍ധിച്ചു. 17.84 ലക്ഷം വാസസ്ഥലങ്ങളെ ഇതിലൂടെ ബന്ധിപ്പിച്ചു. പദ്ധതിക്കുള്ള വിഹിതം 15,500 കോടിയായിരുന്നത് 19,000 കോടിയാക്കി ഉയര്‍ത്തി.
അതിവേഗത്തിലുള്ള അടിസ്ഥാന സൗകര്യ വികസനം രാജ്യത്തെ മാറ്റിമറിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജലഗതാഗത രംഗത്തും രാജ്യം മുന്നേറി. ഗംഗയിലൂടെ 16 കണ്ടെയ്നര്‍ സാധനങ്ങള്‍ കല്‍ക്കത്തയില്‍നിന്നും വാരാണസിയിലേക്ക് എത്തിച്ചിരുന്നു. ഉള്‍നാടന്‍ ജലഗതാഗതം വടക്കു കിഴക്കന്‍ മേഖലകളിലേയ്ക്കും വ്യാപിപ്പിക്കും. ഇലക്ട്രോണിക് വാഹനങ്ങളിലൂടെ ഇന്ത്യ ലോകത്തെ നയിക്കും. നൂറ് വിമാനത്താവളങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നതായും മന്ത്രി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: