സിനിമാ മേഖലയ്ക്കായി കേന്ദ്ര ബജറ്റില്‍ മികച്ച നിര്‍ദേശങ്ങള്‍. സിനിമാചിത്രീകരണത്തിന് അനുമതി ലഭിക്കുാന്‍ ഏക ജാലക സംവിധാനം ഒരുക്കും. ചിത്രീകരണത്തിന് അനുമതി ലഭിക്കാന്‍ കേന്ദ്ര മന്ത്രാലയങ്ങള്‍ മുതല്‍ തദ്ദേശ സ്ഥാപനങ്ങളെ വരെ സമീപിക്കേണ്ടി വരുന്നുണ്ട്. ചിത്രീകരണം നടക്കുന്ന പ്രദശത്തെ പോലീസ് സ്റ്റേഷനില്‍നിന്നു പോലും അനുമതിക്കായി കാത്തു നില്‍ക്കണം. ഇത് അവസാനിപ്പിക്കാനാണ് ഏകജാലകം.
വിദേശ രാജ്യങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന ഈ സംവിധാനം ഇനി മുതല്‍ ഇന്ത്യയിലെ സിനിമാപ്രവര്‍ത്തകര്‍ക്കും ലഭ്യമാക്കുമെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു.
വ്യാജ പതിപ്പുകള്‍ തടയാന്‍ ആന്റി പൈറസി നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് ബജറ്റില്‍ പറയുന്നു. വ്യാജ പതിപ്പുകള്‍ സിനിമയുടെ വരുമാനത്തെ ഗുരുതരമായി ബാധിച്ച സാഹചര്യത്തിലാണ് ഈ നീക്കം. പൈറസിയെ ചെറുക്കാന്‍ ആന്റി-കാം കോര്‍ഡര്‍ ബില്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: