തിരുവനന്തപുരം ; അച്ചടക്ക നടപടി നേരിടുന്ന 12 ഡി വൈ എസ് പി മാരെ തരംതാഴ്ത്തി .ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. പകരം 12 സിഐമാരെ ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നല്കി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ഉന്നത ഉദ്യോഗസ്ഥരെ തരം താഴ്ത്തുന്നത്.
ആഭ്യന്തര വകുപ്പ് പുതുതായി ഇറക്കിയ പട്ടികയിൽ നിന്നും ഇവരെ ഒഴിവാക്കിയിരുന്നു. ഒഴിവാക്കിയവരെ തരംതാഴ്ത്തണമെന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാർശ നൽകി. പട്ടികയില്‍പ്പെട്ട എം.ആര് മധു കഴിഞ്ഞ ദിവസം ട്രിബ്യൂണലില്‍ പോയി സ്റ്റേ വാങ്ങിയതിനാല്‍ തരംതാഴ്ത്തല്‍ നടപടിക്ക് വിധേയനായില്ല. വകുപ്പ് തല നടപടി നേരിടുന്നവർക്ക് സ്ഥാനകയറ്റം നൽകാൻ തടസ്സമില്ലെന്ന പോലീസ് ആക്ടിലെ വകുപ്പ് ഈ വകുപ്പ് സർക്കാർ രണ്ടാഴ്ചയ്ക്ക് മുൻപ് റദ്ദാക്കിയതോടെയാണ് സ്ഥാനക്കയറ്റങ്ങൾ പുനഃപ്പരിശോധിക്കാൻ തീരുമാനിച്ചത്.
ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്ഥാനക്കയറ്റ നിർണയ സമിതിയാണ് താൽക്കാലിക സ്ഥാനക്കയറ്റം കിട്ടിയ നൂറ്റിയമ്പത്തൊന്ന് ഡിവൈഎസ്പിമാരുടെ വിവരങ്ങള്‍ പരിശോധിച്ച് പന്ത്രണ്ട് പേരെ ഒഴിവാക്കാൻ നിർദ്ദേശിച്ചത്. 53 ഡിവൈഎസ്പിമാരെയും 11 എസ്പിമാരെയും സ്ഥലം മാറ്റിയിട്ടുണ്ട്. മൊത്തം 26 സിഐമാരെ ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: