പൂനെ : മാവോയിസ്റ്റ് ബന്ധമുള്ള സാഹിത്യകാരൻ ഡോ.ആനന്ദ് തെൽ തുംബഡെ അറസ്റ്റിൽ. എൽഗാർ പരിഷത്തുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. പൂനെയിലെ പ്രത്യേക കോടതി ആനന്ദിന്റെ മുൻ കൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.
ഭീമ കൊറെഗാവിലുണ്ടായ കലാപത്തിനു തലേ ദിവസം പൂനെയിലെ ശനിവാർവാഡയിൽ നടന്ന എൽഗാ പരിഷത്ത് സമ്മേളനത്തിലുണ്ടായ പ്രസംഗമാണ് സംഘർഷത്തിനു കാരണമായതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കലാപവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാവോയിസ്റ്റ് പദ്ധതികൾ നടപ്പാക്കാനുള്ള വേദിയായിട്ടാണ് എൽഗാർ പരിഷത്തിനെ പ്രതികൾ ഉപയോഗിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തി.
ഭീമ-കൊറേഗാവ് സംഭവത്തോടനുബന്ധിച്ച് അറസ്റ്റ് ചെയ്ത മാവോയിസ്റ്റുകളില്‍ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന വെളിപ്പെട്ടത്. രാജീവ് ഗാന്ധിക്കെതിരെയുണ്ടായ ആക്രമണത്തിന്റെ മാതൃകയിലാണ് പദ്ധതി തയ്യാറാക്കുന്നതെന്നും വെളിപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് സാഹിത്യകാരൻ വരവര റാവുവിനെ അറസ്റ്റ് ചെയ്തത്.സുധ ഭരദ്വാജ്, ആനന്ദ് തെൽതുബ്ദെ തുടങ്ങിയവരെയും കസ്റ്റഡിയിലെടുത്തു.
മോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയതിനാണ് വരവരറാവുവിനെ അറസ്റ്റ് ചെയ്തതെന്ന് അടുത്ത ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: