കോട്ടയം ; ഇടതു സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് മുഖപത്രമായ സര്‍വീസസ്. സർക്കാരിൽനിന്നും എൻഎസ്എസ് അനധികൃതമായി ഒന്നും വാങ്ങിയിട്ടില്ല . എന്താണ് അനധികൃതമായി വാങ്ങിയത് എന്ന് ആരോപണമുന്നയിക്കുന്നവർ വ്യക്തമാക്കുന്നതുമില്ല. ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ സ്ഥാപിത താല്പര്യക്കാരാണെന്ന് സര്‍വീസസിന്റെ മുഖപ്രസംഗത്തില്‍ എഴുതിയ ലേഖനത്തില്‍ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ഒരു ശ്രമമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. അർഹതയിൽ കവിഞ്ഞൊന്നും പിടിച്ചുപറ്റാൻ എൻഎസ്എസ് ശ്രമിച്ചിട്ടില്ല. ഒരു സർക്കാരിനോടും ഒന്നും ആവശ്യപ്പെടുകയോ ഒന്നും വാങ്ങുകയോ ചെയ്തില്ല എന്ന വസ്തുത നിലനിൽക്കവെയാണ് എൻഎസ്എസ് അനധികൃതമായി സർക്കാരുകളിൽ നിന്നും നേടിയതായി പലരും പറഞ്ഞു പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്.
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള ദൗത്യം ഏറ്റെടുത്ത മത സാമുദായിക സംഘടനകള്‍ക്ക് സര്‍ക്കാര്‍ കുത്തക പാട്ടത്തിനു സ്ഥലം നല്‍കിയിരുന്നു. മറ്റുള്ളവര്‍ക്കൊപ്പം സ്ഥലം പതിച്ചു വാങ്ങുകയാണ് എന്‍ എസ്എസും ചെയ്തത്. കോളജുകളില്‍ നിന്നു പ്രീഡിഗ്രി വേര്‍പെടുത്തി ഹയര്‍ സെക്കന്‍ഡറി നടപ്പാക്കിയപ്പോള്‍ നഷ്ടമായ സീറ്റുകള്‍ ഉള്‍പ്പെടുത്തി ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ അനുവദിച്ചു തരുമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഈ വ്യവസ്ഥ അനുസരിച്ചുള്ള സ്കൂളുകള്‍ക്ക് അനുമതി നേടാനാണ് എന്‍എസ്എസ് ശ്രമിച്ചത്. അര്‍ഹതയില്‍ കവിഞ്ഞൊന്നും പിടിച്ചുപറ്റാന്‍ അന്നും ഇന്നും എന്‍എസ്എസ് ശ്രമിച്ചിട്ടില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
സാമൂഹികമായി അവഗണിക്കപ്പെട്ട എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയാണ് എന്‍എസ്എസ് നിലകൊണ്ടത്. ഇത് ബോധ്യപ്പെട്ടപ്പോഴാണ് യുഡിഎഫ് സര്‍ക്കാര്‍ സംവരണം ഒഴികെയുള്ള ആവശ്യങ്ങള്‍ നടപ്പാക്കിയത്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ഇടതു മുന്നണി സര്‍ക്കാരും ചെയ്തുവരുന്നത്. എന്‍എസ്എസിന്റെ സമദൂര നിലപാടാണ് ഇതിനു കാരണമെന്നും ലേഖനത്തില്‍ സുകുമാരന്‍ നായര്‍ വിശദീകരിക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ പറക്കുളത്ത് അനുവദിച്ച എയ്ഡഡ് കോളജിന് ഇപ്പോഴത്തെ സര്‍ക്കാരില്‍ നിന്നു പ്രവര്‍ത്തനാനുമതി വാങ്ങാനായി ഹൈക്കോടതിയില്‍ പോകേണ്ടി വന്നതു വിസ്മരിക്കരുതെന്നും ലേഖനത്തില്‍ പറയുന്നു.
സമുദായ ആചാര്യൻ മന്നത്തുപദ്മനാഭൻ ജന്മദിനമായ ജനുവരി 2 വളരെ വൈകിയാണ് യുഡിഎഫ് സര്‍ക്കാര്‍ പൊതു അവധിയായി പ്രഖ്യാപിച്ചത്. അത് നെഗോഷ്യബിൾ ഇൻട്രുമെന്റസ് ആക്ട് പ്രകാരമുള്ള അവധി കൂടി ആക്കി തരണമെന്ന് ഉള്ള ആവശ്യം മാത്രമേ ഇപ്പോഴത്തെ ഇടതു സർക്കാരിന്റെ മുൻപാകെ എൻഎസ്എസ് ഉന്നയിച്ചിട്ടുള്ളത്. എന്നാൽ നായർ സമുദായത്തിന് വൈകാരികമായ ഈ വിഷയത്തെ നിസ്സാരമായി കണ്ട് എൻഎസ്എസിന്റെ ഈ ആവശ്യത്തെ സർക്കാർ നിരസിച്ചു.
മന്നത്ത് പദ്മനാഭനെ നവോത്ഥാന നായകനായി ഇപ്പോൾ സർക്കാർ വിശേഷിപ്പിക്കുന്നതിന്റെ ഉള്ളിലെ പൊള്ളത്തരമാണ് ഈ വിഷയത്തിലൂടെ പുറത്തുവരുന്നതെന്നും പറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: