തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വീണ്ടും കാര്യങ്ങള്‍ നിയന്ത്രിച്ച് യൂണിയനുകള്‍. ടോമിന് തച്ചങ്കരിയുടെ പരിഷ്കാരങ്ങൾ യൂണിയനുകൾ ഇടപെട്ട് മാറ്റി. അധിക ഡ്യൂട്ടി ചെയ്യാന്‍ കഴിയില്ലെന്നും, ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതി വേണ്ടെന്നും യൂണിയനുകള്‍ വ്യക്തമാക്കി.
ഇന്ന് രാവിലെ ജോലിക്ക് വന്ന ഡ്രൈവര്‍ കം കണ്ടക്ടറെ തമ്പാനൂര്‍ സ്റ്റാന്‍ഡില്‍ നിന്നും ഇറക്കിവിട്ടു. ടോമിന് തച്ചങ്കരിയെ എം.ഡി സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെയാണ് പുതിയ നീക്കം. അപകടങ്ങള്‍ കുറയാന്‍ ഈ രീതി ഉപകരിക്കുമെന്ന വിലയിരുത്തലിന് പിന്നാലെയായിരുന്നു ഡ്രൈവർ കം കണ്ടക്ടര്‍ രീതി കെഎസ്ആര്‍ടിസിയില്‍ കൊണ്ടുവന്നത്.
യൂണിയനുകളുടെ കടുത്ത സമര്‍ദത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ തച്ചങ്കരിയെ മാറ്റിയത്. മന്ത്രി എകെ ശശീന്ദ്രന് ടിക്കറ്റ് മെഷീന് ഇടപാടില്‍ നടത്താന്‍ ശ്രമിച്ച അഴിമതിക്ക് കൂട്ടു നില്‍ക്കില്ലെന്നും തച്ചങ്കരി പ്രഖ്യാപിച്ചു. ഇതോടെയാണ് അടിയന്തരമായി മന്ത്രിസഭ തച്ചങ്കരിയെ മാറ്റിയത്. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ഒന്നര വര്‍ഷമാണ് സര്‍ക്കാര്‍ തച്ചങ്കരിക്ക് അനുവദിച്ചത്. എന്നാല്‍ യൂണിയനുകളുടെ സമ്മര്‍ദ്ദം ഇതിനെ തകര്‍ത്തു.
കാല് നൂറ്റാണ്ടിനിടെ സ്വന്തം വരുമാനത്തില്‍നിന്ന് ജീവനക്കാര്‍ക്ക കെഎസ്ആര്‍ടിസി ശമ്പളം കൊടുത്തതിന് പിന്നാലെയാണ് എം.ഡി സ്ഥാനത്തുനിന്ന് ടോമിന് ജെ തച്ചങ്കരിയുടെ അപ്രതീക്ഷിത പുറത്താകല്‍. 2018 ഏപ്രില്‍ 16ന് കെഎസ് ആര് ടി സി എം.ഡിയായി ചുമതലയേറ്റ തച്ചങ്കരി, തുടക്കംമുതല്‍ സ്വീകരിച്ചുവന്ന നടപടികളില്‍ ജീവനക്കാരും യാത്രക്കാരും പൊതുജനങ്ങളും ഏറെ സംതൃപ്തരായിരുന്നു. എന്നാല്‍ യൂണിയന് നേതാക്കള്‍ക്ക് പിടിച്ചില്ല. ഭരണകക്ഷി യൂണിയനുകള്‍ തച്ചങ്കരിയ്ക്കെതിരെ ശക്തമായി രംഗത്തെത്തിയെങ്കിലും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സര്‍ക്കാരിന്റേത്.
സിഐടിയു വിഭാഗം യൂണിയന്റെ ചുമതലക്കാരനും മുതിര്‍ന്ന സിപിഎം നേതാവുമായ ആനത്തലവട്ടം ആനന്ദന് തച്ചങ്കരിയ്ക്കെതിരെ രംഗത്തെത്തിയിട്ടും ഇടതു സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: