ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ ഈ മാസം 16 വരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് ദല്‍ഹി ഹൈക്കോടതി. കേസില്‍ മുന്‍ കൂര് ജാമ്യാപേക്ഷ റോബര്‍ട്ട് വദ്ര ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ലണ്ടനില്‍ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് നല്‍കിയതിന് പിന്നാലെയാണ് വാദ്ര കോടതിയെ സമീപിച്ചത്. 1.9 മില്യണ്‍ പൗണ്ട് ചെലവഴിച്ചാണ് ബിസിനസ് പങ്കാളി മനോജ് അറോറയുടെ സഹായത്തോടെ വസ്തു വാങ്ങിയത്.
വാദ്രയുടെ അടുത്ത സഹായി മനോജ് അറോറയ്ക്ക് ഒരു സാമ്പത്തിക തട്ടിപ്പ് കേസില്‍ കോടതി ഇടക്കാല സംരക്ഷണം നല്‍കിയിരുന്നു. ഇതേ കേസിലാണ് ഇപ്പോള്‍ റോബര്‍ട്ട് വദ്രയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
വിദേശത്ത് അനധികൃതമായി ഭൂമി സ്വന്തമാക്കിയെന്നുള്ളതാണ് വാദ്രക്കെതിരെയുള്ള കേസ്. രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമാക്കിയാണ് എന്‍ഫോഴ്സ്മെന്റിന്റെ നടപടിയെന്നായിരുന്നു വാദ്രയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: