തിരുവനന്തപുരം: കേന്ദ്ര ബജറ്റ് കേരളത്തിന് നിരാശാ ജനകം എന്നു പ്രചരിപ്പിക്കുന്ന മുഖ്യമന്ത്രിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പദ്ധതികളുടെ തുകയും ചെലവഴിച്ച കണക്കുകളും ഉള്‍പ്പെടെ ധവള പത്രം പുറപ്പെടുവിക്കാന്‍ ധൈര്യമുണ്ടോ എന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി.രമേശ്.
ആയുഷ്മാന്‍ പദ്ധതി ഉള്‍പ്പെടെയുള്ളവയുടെ ആനുകൂല്യം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നിഷേധിച്ച ശേഷമാണ് മുഖ്യമന്ത്രി കേന്ദ്ര ബജറ്റിനെ കുറ്റം പറയുന്നതെന്നും എം.ടി. രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കാലങ്ങളായുള്ള ജനങ്ങളുടെ ആവശ്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ജനപ്രിയ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാന ബജറ്റ് ജനങ്ങളില്‍ അമിതഭാരം ചുമത്തിയപ്പോള്‍ കേന്ദ്ര ബജറ്റ് പ്രത്യാശ്യയുടെ വെളിച്ചം വീശി. കേന്ദ്ര ബജറ്റിലെ ഏറ്റവും വലിയ ഗുണഭോക്താവ് കേരളമാണ്. 92 ശതമാനം വരുന്ന അസംഘടിത മേഖലയിലെ തൊഴിലളികള്‍ക്ക് ഏര്‍പ്പെടുത്തിയ 3000 രൂപ പെന്‍ഷന്റെ ആനുകൂല്യം സംസ്ഥാനത്തെ ഒരുകോടിയോളം പേര്‍ക്ക് ലഭിക്കും.
കിസാന്‍ സമ്മാന്‍ പദ്ധതിയിലൂടെ ലഭിക്കുന്ന ആറായിരം രൂപയുടെ ഗുണഭോക്താക്കള്‍ പ്രളയത്തില്‍ എല്ലാം നശിച്ച കര്‍ഷകര്‍ കൂടിയാണ്. അഞ്ച് ലക്ഷം രൂപവരെ ആദായ നികുതിയുടെ പരിധി ഉയര്‍ത്തിയതിന്റെ ഇളവ് ലഭിക്കുന്നതില്‍ വലിയ വിഭാഗം സംസ്ഥാനത്തുള്ളവരാണ്. ബിജെപിയും നരേന്ദ്ര മോദി സര്‍ക്കാരും തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നുവെന്ന് സിപിഎമ്മും കോണ്‍ഗ്രസ്സും പച്ചക്കള്ളം പ്രചരിപ്പിക്കുമ്പോഴാണ് പദ്ധതി വിഹിതത്തില്‍ നൂറുശതമാനം വര്‍ദ്ധനവ് വരുത്തി 6000കോടിരൂപ മാറ്റിവച്ചത്.
മൊത്തതില്‍ 5000 കോടിയാണ് ബജറ്റ് വഴി കേരളത്തിന് ലഭിക്കുന്നത്. എന്നിട്ടും പ്രത്യേക പദ്ധതികള്‍ ഇല്ല നിരാശാജനകം എന്ന് വിലപിക്കുന്ന മുഖ്യമന്ത്രി കേന്ദ്രത്തിന് മുന്നില്‍ എന്ത് പ്രത്യേക പാക്കേജാണ് ആവശ്യപ്പെട്ടത് എന്നുകൂടി വ്യക്തമാക്കണം.
ആയുഷ്മാന്‍ പദ്ധതിയിലൂടെ കേരളത്തിലെ സിപിഎം പ്രവര്‍ത്തകരായ രോഗികള്‍ ഉള്‍പ്പെടെ 18 ലക്ഷം പേര്‍ക്ക് അഞ്ച്ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തടസ്സം നില്കുന്നതെന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
ആയുഷ്മാന്‍ പദ്ധതി നടപ്പിലാക്കിയില്ലെങ്കില്‍ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി ബിജെപി പ്രക്ഷോഭ സമരം സംഘടിപ്പിക്കും. കേന്ദ്ര ബജറ്റിനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നിന്ന് മുഖ്യമന്ത്രി പിന്തിരിയണമെന്നും എം.ടി.രമേശ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: