കോഴിക്കോട്: ഒരു ശതമാനം നികുതി വര്‍ദ്ധിപ്പിച്ചാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കൂടില്ലെന്ന് തോമസ് ഐസക് വീട്ടുകാരെ പറഞ്ഞു പറ്റിച്ചാല്‍ മതായെന്ന് മുന്‍ ധനമന്ത്രി കെ.ശങ്കരനാരായണന്. ഇടത് സര്‍ക്കാര്‍ ഭരണത്തില്‍ വന്ന ശേഷം കേരളത്തിന്റെ സാമ്പത്തിക സ്ഥിതി താറുമാറായി. ഈ അവസ്ഥ വഷളാക്കുന്ന തരത്തിലായിരുന്നു ഇത്തവണത്തെ ബജറ്റെന്ന് ശങ്കരനാരായണന് പറഞ്ഞു.
ബജറ്റില്‍ വാഗ്ദാനങ്ങളുടെ പെരുമഴയാണ്. എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള ധനവരവിനെക്കുറിച്ച് പരാമര്‍ശമില്ല. 4000 കോടിയുടെ നികുതി പിരിക്കാനുണ്ടെന്നാണ് ഐസക് പറയുന്നത്. സര്‍ക്കാരിന് കിട്ടേണ്ട ഈ പണം പോലും പിരിച്ചെടുക്കാന്‍ കഴിയുന്നില്ല.
ഒരു തുള്ളി വെള്ളമില്ലാത്ത പൊട്ടക്കിണറായ കിഫ്ബിയില്‍ നിന്നും കടമെടുത്ത് പദ്ധതികള്‍ നടപ്പാക്കുമെന്നാണ് ഐസക്കിന്റെ വാദം. ഈ പൊളിഞ്ഞ സര്‍ക്കാരിന് ആരെങ്കിലും കടം കൊടുക്കുമോയെന്നും ശങ്കരനാരായണന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: