ആലിപ്പൂര്‍ദ്വാര്‍: ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം തടയാന്‍ ബംഗാളിന്റെയും ആസാമിന്റെയും അതിര്‍ത്തികള്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഇതിന് സംയോജിത അതിര്‍ത്തി കൈകാര്യം ചെയ്യല്‍ സംവിധാനമുണ്ടാക്കും, ആലിപ്പൂര്‍ദ്വാറില്‍ പൊതുസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
അതിര്‍ത്തിയില്‍ വേലി കെട്ടാന്‍ സ്ഥലം ആവശ്യപ്പെട്ടിട്ടും മമത സര്‍ക്കാര്‍ മുഖംതിരിക്കുകയാണ്. അതിനാല്‍, സാങ്കേതികവിദ്യയുടെ സഹായത്തോടെ അതിര്‍ത്തിക്ക് മുദ്രവയ്ക്കാനാണ് കേന്ദ്രശ്രമം. ഇത് നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയും, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: