കൊച്ചി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകള്‍ ചെറുപ്പക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കുമായി നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. കൊച്ചിയില്‍ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസാണ് ആവശ്യമുന്നയിച്ചത്. ഇത്തവണ പറഞ്ഞു പറ്റിക്കാന്‍ നോക്കേണ്ടെന്നും യുവാക്കളെ തഴയുന്ന തീരുമാനം ഉണ്ടാകാന്‍ പാടില്ലെന്നും ഡീന്‍ പറഞ്ഞു.
ഒത്തു തീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ വിജയസാധ്യതയില്ലാത്ത സ്ഥാനാര്‍ഥികളെ അംഗീകരിക്കില്ല. ദേശീയ, സംസ്ഥാന നേതൃത്വങ്ങളെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തും.പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്. സിറ്റിങ് എംപിമാര്‍ ഇല്ലാത്ത സീറ്റുകളുടെ പകുതിയെങ്കിലും പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും നല്‍കണം.
അനിവാര്യരല്ലാത്ത സിറ്റിങ് എംപിമാരെ മാറ്റണമെന്നും ഡീന്‍ ആവശ്യപ്പെട്ടു. വയനാട് എം.ഐ. ഷാനവാസിന്റെമകളെ മത്സരിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന തീരുമാനങ്ങള്‍ ഉണ്ടാവരുതെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ മറുപടി.
പ്രവര്‍ത്തകര്‍ക്ക് ബോധ്യം വരാത്ത ആരെ സ്ഥാനാര്‍ഥിയാക്കിയാലും യൂത്ത് കോണ്‍ഗ്രസ് എതിര്‍ക്കും. സിറ്റിങ് എംഎല്‍എമാരെ മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് പാര്‍ലമെന്റില്‍ ബിജെപിയേക്കാള്‍ ഒരു സീറ്റെങ്കിലും കൂടുതല്‍ കോണ്‍ഗ്രസിന് വേണമെന്ന ബോധ്യം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. കൈപ്പത്തി ചിഹ്നത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച ഒരു സീറ്റ് പോലും ഘടകകക്ഷികള്‍ക്ക് വിട്ടു കൊടുക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് ജോഷി കണ്ടത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: