ചങ്ങനാശേരി: ദേശിയ ഹോമിയോപ്പതി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന കുറിച്ചിയെ ഹോമിയോപ്പതിയുടെ ഹബ്ബായി മാറ്റുമെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്ക്. സമീപ ഭാവിയില്‍ ആയുഷ് മന്ത്രാലയം ആരംഭിക്കാന്‍ പോകുന്ന സെന്‍ട്രല്‍ ഹോമിയോപ്പതി യൂണിവേഴ്സിറ്റിയും കുറിച്ചി ഹോമിയോപ്പതി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായി സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. കുറിച്ചി ഹോമിയോപ്പതി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോമിയോപ്പതിയില്‍ ആരംഭിച്ച പോസ്റ്റ് ഗ്രാജ്വേറ്റ് ക്ലാസുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ആയൂഷ് മന്ത്രാലയം ഹോമിയോപ്പതിക്ക് മുന്തിയ പരിഗണനയാണ് നല്‍കുന്നത്. ഹോമിയോ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകള്‍ നിര്‍മ്മിക്കുന്നതിനുള്ള മെഡിസിനല്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ഉദ്ദേശമുണ്ടെന്നും മന്ത്രി അറിയിച്ചു.ഇന്‍സ്റ്റിറ്റ്യൂട്ട് വളപ്പില്‍ സ്ഥാപിച്ച സ്വാമി ആതുരദാസിന്റെ വെങ്കല പ്രതിമ മന്ത്രി അനാച്ഛാദനം ചെയ്തു.
കൊടിക്കുന്നില്‍ സുരേഷ് എം.പി, പ്രോജക്ട് ഡയറക്ടര്‍ ഡോ. ഈശ്വര ദാസ്, സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹോമിയോപ്പതി റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ.രാജ് കെ. മന്‍ഷ, കുറിച്ചി ആതുരാശ്രമം പ്രസിഡന്റ് ഡോ. പി. ഗോപാലകൃഷ്ണന് നായര്‍, എന്‍എസ്എസ് ഹോമിയോകോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ആര്. വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: