കോട്ടയം: പ്രാര്‍ത്ഥനയ്ക്കും ഭക്തിക്കുമെതിരെ ഭരണകൂടം മുഷ്ടിചുരുട്ടുകയാണെന്ന് സുരേഷ് ഗോപി എംപി. ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന് നമ്പൂതിരിയുടെ 98-ാം ജയന്തി സമ്മേളനത്തില്‍ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് ശങ്കരസ്മൃതി പുരസ്കാര സമര്‍പ്പണവും മള്ളിയൂര്‍ സ്മൃതി മണ്ഡപ മാതൃക അനാച്ഛാദനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഭക്തിയെക്കുറിച്ച് സംസാരിക്കാന്‍ പേടിക്കേണ്ട കാലമാണിത്. അതിന് രാഷ്ട്രീയ വ്യഖ്യാനം നല്കി ഭരണകൂടം ഭക്തിക്കും പ്രാര്ത്ഥനയ്ക്കുമെതിരെ ക്രൂരമായി പ്രവര്‍ത്തിക്കുന്നു. ഈ മുഷ്ടിചുരുട്ടല്‍ രക്തസാക്ഷി മണ്ഡപത്തില്‍ മതി. അത് ഭക്തരുടെ അടുക്കല്‍ വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ശരിയായ ജീവിതക്രമത്തിന് ആത്മീയതയും അറിവും പകര്‍ന്ന് നല്കാന് ഭാഗവതം പോലെ മറ്റൊന്ന് ഇതര മതങ്ങളിലില്ലെന്ന് ദീപപ്രോജ്വലനം നടത്തി കൊല്‍ക്കത്ത ഗൗഡിയ മിഷന് പ്രസിഡന്റ് തൃദണ്ഡി സ്വാമി ശ്രീമദ് ഭക്തിസുന്ദര്‍ സന്യാസി മഹാരാജ് പറഞ്ഞു.
ഋഷിതുല്യമായ ജീവിതമായിരുന്നു ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന് നമ്പൂതിരിയുടേത്. ഭാഗവതത്തിന്റെ സാരാംശങ്ങള്‍ ഭക്തഹൃദയങ്ങളിലെത്തിക്കാന് പരിശ്രമിച്ച അദ്ദേഹത്തിന്റെ തേജസ് രാജ്യം മുഴുവന്‍ പടര്‍ന്നിട്ടുണ്ട്. ശരിയായ ജീവിതക്രമത്തിന് ആത്മീയതയും അറിവും പകര്‍ന്ന് നല്കാന് ഭാഗവതം പോലെ മറ്റൊന്ന് ഇതര മതങ്ങളിലില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: