തിരുവനന്തപുരം: സമൂഹത്തിലെ മധ്യവര്‍ഗമായ ജീവനക്കാര്‍ പതിറ്റാണ്ടുകളായി ഉന്നയിക്കുന്ന ആദായനികുതി പരിധി അഞ്ച് ലക്ഷമാക്കണമെന്ന ആവശ്യം അംഗീകരിച്ച നരേന്ദ്ര മോദി സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായി കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ഡി. സുരേഷ്കുമാറും ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാറും പറഞ്ഞു.
ഏഴ് ലക്ഷം രൂപ വരെ വരുമാനമുള്ള എല്ലാ ജീവനക്കാര്‍ക്കും ആദായനികുതിയില്‍ ഇളവ് ലഭിക്കുമെന്നത് ഏറെ ആശ്വാസകരമാണ്. ഭവന വായ്പ ഉള്ളവര്‍ക്കും പുതിയ പെന്ഷന് സ്കീമില്‍ പണം അടയ്ക്കുന്നതുമായ ജീവനക്കാരില്‍ 9.50 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതി അടയ്ക്കേണ്ടിവരില്ല.
നാളിതുവരെ ഒരു സര്‍ക്കാരും നടപ്പിലാക്കാത്ത സുപ്രധാനമായ തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും എന്‍ജിഒ സംഘ് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: