തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള കേരളത്തിലെ അന്തിമവോട്ടര്‍ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിച്ചു.
പട്ടികയനുസരിച്ച് സംസ്ഥാനത്ത് ആകെ 2,54,08711 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,22,97403 പേര് പുരുഷന്മാരും 1,31,11189 പേര് വനിതകളുമാണ്. 119 ഭിന്നലിംഗക്കാരും വോട്ടര്‍പട്ടികയില്‍ ഇടംനേടി. ഏറ്റവുംകൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയിലാണ്- 30,47923 പേര്. രണ്ടാംസ്ഥാനത്ത് തിരുവനന്തപുരംജില്ലയാണ്- 26,54470 പേര്.
ആകെ 66584 എന്‍ആര്‍ഐ വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയാണ് എന്‍ആര്‍ഐ വോട്ടര്‍മാരുടെ എണ്ണത്തില്‍ മുമ്പില്‍. 18- 19 പ്രായത്തിലുള്ള 2,61780 പേരാണ്വോട്ടര് പട്ടികയിലുള്ളത്. 46700 വോട്ടര്‍മാരുമായി മലപ്പുറംജില്ല തന്നെയാണ് ഇക്കാര്യത്തിലും മുന്നില്‍. ഇത്തവണ 24970 പോളിംഗ് ബൂത്തുകളാണ്കേരളത്തിലുണ്ടാകുക. കഴിഞ്ഞ തവണത്തെക്കാള്‍ 510 പോളിംഗ്സ്റ്റേഷനുകളാണ് സംസ്ഥാനത്ത് കൂടുതലായി ഉള്ളത്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റായ ംംം.രലീസലൃമഹ.ഴീ്.ശി ല്‍ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ സമ്മതിദായകരും പട്ടിക പരിശോധിച്ച് തങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ടീക്കാറാംമീണ അഭ്യര്‍ഥിച്ചു.
പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് ഇനിയും പേര് ചേര്‍ക്കാന്‍ അവസരം നല്‍കും. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു എന്നതുകൊണ്ട് വോട്ടര്‍മാര്‍ക്ക് പുതുതായി പേര് ചേര്ക്കാനുള്ളസൗകര്യം നിര്‍ത്തിവെക്കില്ല. തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാവുന്ന അവസാന ദിനം വരെ ഈ സൗകര്യം ലഭ്യമാണ്. ഇതു സംബന്ധിച്ച സംശയനിവാരണത്തിന് എല്ലാജില്ലകളിലും പ്രവര്‍ത്തിക്കുന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെ ടോള്‍ ഫ്രീ ഹെല്‍പ്പ്ലൈനായ 1950 ല്‍ ബന്ധപ്പെടാമെന്ന് മീണ അറിയിച്ചു. ഇതിനു പുറമെ മുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ഓഫീസിലുംഹെല്പ്പ്ലൈന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 18004251965 എന്നതാണ് ഹെല്പ്പ്ലൈന് നമ്പര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: