ആലുവ: സനാതന ധര്‍മ്മരക്ഷാ യജ്ഞം പരശുരാമ മന്ത്ര ലക്ഷാര്‍ച്ചനയോടെ സമാപിച്ചു. കേരളത്തില്‍ പുരോഹിതവര്‍ഗത്തെ അധിക്ഷേപിക്കലും ക്ഷേത്രാചാര ലംഘനങ്ങളും കൂടിവരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ മണ്ഡലകാലം മുതല്‍ യജ്ഞം ആരംഭിച്ചത്.
ആലുവ തന്ത്ര വിദ്യാപീഠത്തില്‍ നടന്ന സമാപന ചടങ്ങുകള്‍ക്ക് തന്ത്രവിദ്യാപീഠം കുലപതി മണ്ണാറശ്ശാല സുബ്രഹ്മണ്യന് നമ്പൂതിരി നേതൃത്വം നല്കി. തന്ത്രി പ്രമുഖരായ ചേന്നാസ് വിഷ്ണു നമ്പൂതിരിപ്പാട്, ഗിരീശന് നമ്പൂതിരിപ്പാട്, പന്തല്‍ വൈദികന് രവി നമ്പൂതിരി, ചെമ്പാഴി ഉണ്ണികൃഷ്ണന് നമ്പൂതിരിപ്പാട് തുടങ്ങി നൂറോളം പുരോഹിതര്‍ പങ്കെടുത്തു.
ക്ഷേത്ര ധര്‍മങ്ങള്‍ക്കും പുരോഹിത വര്‍ഗത്തിനും ഏതെങ്കിലും വിധത്തില്‍ വെല്ലുവിളികള്‍ ഉണ്ടായാല്‍ പരശുരാമനെ പ്രാര്‍ത്ഥിച്ചാല്‍ പരിഹാരമുണ്ടാകുമെന്നാണ് വിശ്വാസം. ആലുവ തന്ത്ര വിദ്യാപീഠം, തന്ത്രി സമാജം, പറവൂര്‍ യോഗക്ഷേമ സഭ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. പുലര്‍ച്ചെ നാലിന് ആരംഭിച്ച ചടങ്ങുകള്‍ രാവിലെ എട്ടിന്് സമാപിച്ചു. വരും ദിവസങ്ങളില്‍ കേരളമൊട്ടാകെ യജ്ഞം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: