ബാലുശ്ശേരി (കോഴിക്കോട്): ദളിത് സഹോദരന്മാരുടെ ദേഹത്ത് ഡിവൈഎഫ്ഐക്കാര്‍ കുമ്മായം കലക്കി ഒഴിച്ചശേഷം ക്രൂരമായി മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ ഹിന്ദു ഐക്യവേദി ഉണ്ണികുളം പഞ്ചായത്ത് രക്ഷാധികാരി മുപ്പറ്റ ചാലില്‍ എം.സി. കരുണാകരന് (70), സഹോദരനും ബിജെപി പ്രവര്‍ത്തകനുമായ ഗോപാലന് (65) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തര മണിയോടെ മുപ്പറ്റചാലിലാണ് സംഭവം.
മനഃപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിതരായാണ് ഡിവൈഎഫ്ഐക്കാര്‍ എത്തിയത്.
നിഖില്‍രാജിന്റെ നേതൃത്വത്തില്‍ സരൂപ്, അശ്വിന്, ദാസന്, റിജു, സിനൂജ് തുടങ്ങി മുപ്പതോളം പേരാണ് അക്രമം നടത്തിയത്. സഹോദരങ്ങളുടെ കണ്ണിലേക്കാണ് ആദ്യം കുമ്മായം ഒഴിച്ചത്. തുടര്‍ന്നായിരുന്നു ക്രൂരമായ മര്‍ദനം.
അക്രമത്തില്‍ ബിജെപി പഞ്ചായത്ത് സമിതി പ്രതിഷേധിച്ചു. പ്രദേശത്ത് സമാധാനം തകര്‍ക്കാനാണ് സിപിഎമ്മും ഡിവൈഎഫ്ഐയും ശ്രമിക്കുന്നതെന്നും ബിജെപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: