രാജ്യം പൊതു തെരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന് ആയതില്‍ നമുക്ക് അഭിമാനിക്കാം. കുറ്റമറ്റ തെരഞ്ഞെടുപ്പ് നടത്തിപ്പുരീതിയും അതിന്റെ വിശ്വാസ്യതയും ജനങ്ങളുടെ ഉയര്‍ന്ന പ്രതികരണ ശേഷിയുമൊക്കെ ഈ അഭിമാനബോധത്തിന് ശക്തി പകരുന്നവയാണ്. സ്വതന്ത്ര ഭാരതത്തിലെ കഴിഞ്ഞ കാല തെരഞ്ഞെടുപ്പും അവയില്‍ ഉയര്‍ന്നുവന്നിട്ടുള്ള മുദ്രവാക്യങ്ങളും അവയുടെ ഫലപ്രാപ്തിയും ഓര്‍ത്തെടുക്കാനും വിലയിരിത്താനുമുള്ള അവസരമാണ് കൈവന്നിട്ടുള്ളത്.
ഇപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാവപ്പെട്ടവര്‍ക്ക് മിനിമം വേതനവും ദാരിദ്രമില്ലാത്ത ഇന്ത്യയും വാഗ്ദാനം ചെയ്തിരിക്കുന്നു. മധുരിക്കുന്ന ഈ വാഗ്ദാനം വിശ്വാസത്തിലെടുക്കുന്നതിനുമുമ്പ് കഴിഞ്ഞ കാലങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മുന്നോട്ടുവെച്ച മുദ്രവാക്യങ്ങളും നടത്തിപ്പും എവിടെയെത്തിയെന്ന് കൂടി നാം ശ്രദ്ധിക്കേണ്ടതുണ്ട്.
സുദീര്‍ഘകാലം കോണ്‍ഗ്രസ് ഈ നാട് ഭരിച്ചെങ്കില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് ഒരു ചെറിയ കാലഘട്ടമാണ് ഭരണത്തിന് കിട്ടിയത്. ഈ വസ്തുതകൂടി നോക്കി ഭരണനേട്ടങ്ങളെ വിലയിരുത്തുമ്പോഴാണ് നരേന്ദ്രമോദി സര്‍ക്കാരിന് ഒരു തുടര്‍ച്ച നല്‍കണമെന്ന് ജനങ്ങള്‍ ചിന്തിക്കുന്നത്. അടല്‍ ബിഹാരി വാജ്പേയും നരേന്ദ്രമോദിയും നേതൃത്വം നല്കിയ സര്‍ക്കാരുകളുടെ കാലഘട്ടം ഇന്ത്യാ ചരിത്രത്തിലെ സുവര്‍ണകാലഘട്ടം തന്നെയാണ്. 2014 മെയ് മാസത്തില്‍ അധികാരത്തില്‍ മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ പ്രഭാവം സമസ്ത മേഖലയിലും വലിയ രീതിയില്‍ ഉയര്‍ത്തി എന്നത് നിസ്തര്‍ക്കമാണ്.
ഈ നാട് ഉയരുന്നത് അസൂയയോടും പകയോടും മാത്രം നോക്കികാണുന്ന അയല്‍ രാജ്യങ്ങള്‍ക്ക് നരേന്ദ്രമോദി എന്ന കരുത്തനായ ഭരണാധികാരിക്ക് അധികാരം നഷ്ടപ്പെടുന്ന കാര്യം സന്തോഷം നല്‍കുന്നതാണ്. ആശയവൈരുദ്ധ്യംകൊണ്ട് ഒരിക്കലും യോജിക്കാന്‍ കഴിയാത്ത രാഷ്ട്രീയകക്ഷികള്‍ നരേന്ദ്രമോദിയെ താഴെയിറക്കി എങ്ങനെയും അധികാരം കൈക്കലാക്കാന്‍ കാണിക്കുന്ന വ്യഗ്രത ഇന്ത്യാവിരുദ്ധ ശക്തികളെ സന്തോഷിപ്പിക്കുമെന്ന് തീര്‍ച്ച. കേരളത്തില്‍ പരസ്പരം പോരാടിക്കുന്ന ഇടതുമുന്നണിയും ഐക്യജനാധിപത്യമുന്നണിയും തെരഞ്ഞെടുപ്പിനുശേഷം മോദിയെ അധികാരത്തില്‍നിന്ന് അകറ്റാന്‍ അവസരം കിട്ടിയാല്‍ ഒന്നിക്കുമെന്നത് പകല്‍ പോലെ സത്യം. ഇടതിനെ തോല്‍പ്പിക്കാന്‍ വലതിനും വലതിനെ അകറ്റാന്‍ ഇടതിനും വോട്ട് ചെയ്ത് ഇനിയും നാം കേരളീയര്‍ വിഢ്ഢിത്തം ആവര്‍ത്തിക്കേണ്ടതുണ്ടോ?
-പി.കെ. വിജയന്, മഞ്ചേരി.
കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷം ഇറക്കുന്ന രീതി
ആവിഷ്കാര സ്വാതന്ത്ര്യമെന്ന ദുര്ബലകവചം ധരിപ്പിച്ച് കേരളത്തിലെ യുവാക്കളെകൊണ്ട് ചുംബനസമരവും ആര്ത്തവമേളയും നടത്താനും വിശ്വാസികളെ മുറിവേല്പ്പിക്കുവിധം ക്ഷേത്രാചാരലംഘനം നടത്താനും പോലീസ് ഒത്താശ ചെയ്തുകൊടുക്കുന്ന തരംതാണ ഭരണമായി മാറി എല്‍ഡിഎഫ് സര്‍ക്കാരിന്റേത്. ഇടതുവലതുതീവ്രവാദപാര്ട്ടികള് ഒത്തൊരുമിച്ച് ജാതി മതിലുകളില്‍ കയറിനിന്ന് കാലഹരണപ്പെട്ട സവര്‍ണ്ണ അവര്‍ണ്ണ ചിന്തികള്‍ പ്രചരിപ്പിച്ച് ജനങ്ങളെ വര്‍ഗ്ഗീയ വിഷം കുത്തിവെയ്ക്കാനും തമ്മിലടിപ്പിക്കാനും നോക്കിയത് നാമജപംകൊണ്ട് നേരിട്ട വിശ്വാസികളുടെ മുന്നില്‍ സര്‍ക്കാരിന് മുട്ട് മടക്കേണ്ടിവന്നു. യുവത്വത്തെയും സ്ത്രീ സമൂഹത്തെയും തുര്നടപടികളിലേയ്ക്ക് നയിച്ച് വഴിതെറ്റിക്കുന്നത് കേരളത്തിലെ ഇടതു സര്‍ക്കാരാണ്.
പാര്‍ട്ടിയിലേയ്ക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ തട്ടിപ്പും വെട്ടിപ്പും ഗുണ്ടായിസവും കൊലയും ബലാത്സംഗവും പീഡനവും നടത്താന്‍ മൗനാനുവാദവും സംരക്ഷണവും നല്‍കുന്നുണ്ട്. കഥയറിയാതെ കമ്മ്യൂണിസത്തിലേയ്ക്ക് ചാവേറുകളായി അടിഞ്ഞുകൂടുന്ന യുവതീയുവാക്കളെ ആവശ്യംകഴിഞ്ഞാല്‍ പാര്‍ട്ടി തന്നെ ഉന്മൂലനം ചെയ്ത് രക്തസാക്ഷികളെ സൃഷ്ടിക്കുകയാണ് പതിവ്.
ഒരിക്കല്‍ ഗവര്‍ണര്‍ ഒരു പൊതുസമ്മേളനത്തില്‍ നടത്തിയ പ്രഖ്യാപനം വളരെ ശ്രദ്ധേയമാണ്. ” യുവതലമുറ ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് അറിവുള്ളവരാകണം, എന്താണ് ദേശീയത, എന്താണ് സ്വാതന്ത്ര്യം, എന്താണ് പൗരധര്‍മം എന്നിങ്ങനെയുള്ളത് മനസ്സിലാക്കിയാല്‍ യുവാക്കള്‍ തീവ്രവാദത്തിലേക്കോ അരാജകത്വത്തിലേക്കോ നിരീശ്വരവാദത്തിലേക്കോ തിരിയില്ല. യുവാക്കള്‍ കര്‍ത്തവ്യനിരതരായി രാജ്യത്തെ സേവിക്കുന്നവരാകണം. ഭാരതത്തിന്റെ പൈതൃകത്തെക്കുറിച്ച് അറിയണം. സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും (പ്രൈമറി മുതല്‍ കോളേജ് വരെ) ഭരണഘടനയുടെ ഒരു പകര്‍പ്പ് മാതൃഭാഷയില്‍ കൈപ്പുസ്തകമാക്കി സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുത്ത് വിദ്യാലയങ്ങളില്‍ വിതരണം ചെയ്യണം, സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്ചാന്സലര് പദവി ഉപയോഗിച്ച് എനിക്ക് നേരിട്ട് അച്ചടിച്ച് വിതരണം ചെയ്യേണ്ടതായി വരു”മെന്ന്കൂടി അദ്ദേഹം പറഞ്ഞിരുന്നു. അത് കേട്ടപ്പോള്‍ ഒരു മധുര പ്രതികാരം ഒളിഞ്ഞിരിക്കുന്നതായി തോന്നി. ഭരണഘടനയെയും അതിന്റെ സ്രഷ്ടാവിനെയും ഇടതുപ്രസ്ഥാനം അവഹേളിച്ചിട്ടേയുള്ളൂ. കടിച്ച പാമ്പിനെകൊണ്ട് വിഷം ഇറക്കുന്ന രീതി.
-എസ്.എന്‍. വാഴക്കുന്നം,
തിരുവേഗപ്പുറ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: