പൊന്‍കുന്നം: അഖില കേരള പാണര്‍ സമാജം സംസ്ഥാന സമ്മേളനം പൊന്‍കുന്നത്ത് സമാപിച്ചു. പട്ടിക വിഭാഗങ്ങളുടെ സാമൂഹികനീതിക്ക് വേണ്ടി 2017ല്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച പട്ടികജനതാ മെമ്മോറിയല്‍ നടപ്പാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. രണ്ടാം ഭൂപരിഷ്കരണ നിയമം നടപ്പാക്കുക, സ്വകാര്യമേഖലയില്‍ സംവരണം നടപ്പാക്കുക, പത്തുശതമാനം മുന്നാക്ക സംവരണം പുനഃപരിശോധിക്കുക, പട്ടികജാതി പട്ടികവര്‍ഗ ഫണ്ടുകള്‍ വകമാറ്റുന്നതും ലാപ്സാക്കുന്നതും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
പ്രതിനിധി സമ്മേളനം പട്ടികജാതി-പട്ടികവര്‍ഗ സംയുക്ത സമിതി കോട്ടയം ജില്ലാ പ്രസിഡന്റ് ടി.വി. പ്രസന്നന് ഉദ്ഘാടനം ചെയ്തു. പാണര്സമാജം സംസ്ഥാന വൈസ് പ്രസിഡന്റ് പി.എന്‍. സുകുമാരന്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് സുനില്‍ വലഞ്ചുഴി റിപ്പോര്‍ട്ടും ട്രഷറര്‍ പി.പി. ഗോപലന് കണക്കും അവതരിപ്പിച്ചു. ലളിത ഗോപിനാഥ്, ടി.എസ്. രാജു, രാമചന്ദ്രന് അമ്പൂരി, പന്മന വിശ്വനാഥന്, കരുവാറ്റ ഗോപാലകൃഷ്ണന്, ടി.ടി. സുശീലന്, പി.കെ. പ്രസാദ്, കെ.എന്‍. ധനപാലന്, ടി.ബി. മനോജ്, കെ.പി. കൈരളി എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന പ്രസിഡന്റായി പി.എന്‍. സുകുമാരനെയും ജനറല്‍ സെക്രട്ടറിയായി സുനില്‍ വലഞ്ചുഴിയെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: ഡോ.പി. ശിവാനന്ദന് (രക്ഷാധികാരി), മോഹന്‍ ഹരിപ്പാട്, കെ.പി. കൈരളി, ഗോപി എറണാകുളം, രവീന്ദ്രന് തിരുവനന്തപുരം, സരസമ്മ കൊട്ടാരക്കര (വൈസ്. പ്രസി.), ഭാസ്കരന് ഇടുക്കി, രഘു കരുനാഗപ്പള്ളി, പന്തളം രാജു, സുബ്രഹ്മണ്യന് ആലപ്പുഴ (സെക്ര.), സോമന് പന്മന(ട്രഷ.).
പ്രതികരിക്കാൻ ഇവിടെ എഴുതുക: