കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സീറ്റെന്ന ആവശ്യത്തില്‍ നിന്ന് ജോസഫ് വിഭാഗത്തെ പിന്തരിപ്പിക്കാനുള്ള യുഡിഎഫ് നേതൃത്വത്തിന്റെ ശ്രമം പരാജയപ്പെട്ടു. അതേസമയം മാണി ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോവുകയാണ്. സീറ്റിന്റെ പേരില്‍ മുന്നണിയ്ക്കുള്ളില്‍ പ്രശ്നം ഒന്നും ഉണ്ടാകില്ലെന്ന് മാണി പരസ്യമായി വ്യക്തമാക്കി. അതേസമയം മുമ്പ് മൂവാറ്റുപുഴയും മുകുന്ദപുരവും ഉള്‍പ്പെടെ കേരള കോണ്‍ഗ്രസിന് മൂന്ന് സീറ്റ് വരെ ഉണ്ടായിരുന്നുവെന്ന കണക്ക് നിരത്തിയാണ് ജോസഫ് വിഭാഗം നിലപാട് കര്‍ക്കശമാക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കിട്ടിയില്ലെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ തങ്ങള്‍ അപ്രസ്ക്തരാകുമെന്ന തോന്നലാണ് ജോസഫ് വിഭാഗത്തിനുള്ളത്. രാജ്യസഭാ സീറ്റ് ജോസ് കെ. മാണിക്ക് ലഭിച്ചു. ഇനി കോട്ടയം സീറ്റില്‍ മാണിക്ക് വിധേയരായവരായിരിക്കും സ്ഥാനാര്‍ത്ഥിയായി വരുന്നത്. ഇതെല്ലാം കണക്ക് കൂട്ടിയാണ് രണ്ടാം സീറ്റിനായി ജോസഫ് വിഭാഗം യുഡിഎഫ് നേതൃത്വവുമായി വിലപേശുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: