കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത സംഭവങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നു. ചീഫ് സെക്രട്ടറിയില്‍ നിന്നും ഡിജിപിയില്‍ നിന്നും വിവരങ്ങള്‍ തേടി. തുടര്‍ നടപടി പരസ്യപ്പെടുത്താനാകില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു.
പശ്ചിമ ബംഗാളിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ശാരദ ചിറ്റ് ഫണ്ട് കുംഭകോണക്കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത പോലീസ് മേധാവി രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെയാണ് ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി മമതാ ബാനർജിയുടെ പിന്തുണയോടെയാണ് അറസ്റ്റ്.
അതേസമയം കൊല്‍ക്കത്തയില്‍ മുഖ്യമന്ത്രി മമതയുടെ നേതൃത്വത്തില്‍ ധര്‍ണ തുടരുകയാണ്. ഞായറാഴ്ച രാത്രി 8.30നാണ് മമത ബാനര്‍ജി ധര്‍ണ തുടങ്ങിയത്. ഭരണഘടനയും ഫെഡറലിസവും സംരക്ഷിക്കാനാണ് ധര്ണയെന്നാണ് മമത നല്കുന്ന വിശദീകരണം. മമതയ്ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്.
സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത ബംഗാൾ പൊലീസ് നടപടി സോളിസിറ്റർ ജനറൽ ഇന്ന് സുപ്രീം കോടതിയിൽ പരാമർശിക്കും. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലാണ് രാവിലെ പത്തരയ്ക്ക് വിഷയം ഉന്നയിക്കുക. സിബിഐ ഓഫീസിലെത്തിയ പോലീസ് സംഘം നിർണ്ണായകമായ പല തെളിവുകളും നശിപ്പിച്ചതായി സിബിഐ ഇടക്കാല ഡയറക്ടർ നാഗേശ്വര റാവു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: