തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിന് എത്തുന്ന യുവതികള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കണമെന്ന നിര്‍ദ്ദേശം സുപ്രീം കോടതിയില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്. എക്സിക്യുട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം രണ്ട് യുവതികളാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ശ്രീലങ്കന്‍ യുവതി ശശികല ദര്‍ശനം നടത്തിയതായി സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്കിയ കണക്കിനു വിരുദ്ധമായ നിലപാടാണ് ശബരിമലയില്‍ എത്തിയ യുവതികളുടെ കാര്യത്തില്‍ കടകംപള്ളി ഇന്ന് പറഞ്ഞത്.
തന്ത്രി ദേവസ്വം ബോര്‍ഡ് ജീവനക്കാരനല്ല. എന്നാല്‍ ദേവസ്വം ബോര്‍ഡ് മാന്വല്‍ അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ തന്ത്രി ബാധ്യസ്ഥനാണ്. തന്ത്രിയുടെ നിയമനത്തില്‍ സര്‍ക്കാരോ ബോര്‍ഡോ ഇടപെട്ടിട്ടില്ല. ആചാര അനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ നട അടച്ചുള്ള പരിഹാര ക്രിയ ദേവസ്വം മാന്വല്‍ വ്യവസ്ഥ ചെയ്യുന്നില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
അശുദ്ധി നടന്നതായി സംശയം ഉണ്ടെങ്കില്‍ ബന്ധപ്പെട്ട അധികാരികള്‍ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറെ അറിയിക്കുകയും ആവശ്യമെങ്കില്‍ തന്ത്രിയുമായി ആലോചിച്ച് പരിഹാര ക്രിയ നടത്തുകയും ചെയ്യണം. ദേവസ്വം അധികാരികളുടെ അനുമതി ഇല്ലാതെയും സുപ്രീംകോടതി വിധി നിലനില്‍ക്കുന്നതിനാലുമാണ് നട അടച്ചതില്‍ തന്ത്രിയോട് വിശദീകരണം തേടിയത്.
താഴമണ്‍ കുടുംബത്തിന് പരമ്പരാഗതമായാണ് തന്ത്രി സ്ഥാനം ലഭിച്ചതെന്ന് സുപ്രീംകോടതി ഉത്തരവ് ഉണ്ട്. മല അരയര്‍ക്ക് പൊന്നമ്പലമേട്ടില്‍ ദീപാരാധന നടത്തണം എന്ന ആവശ്യം ലഭിച്ചിട്ടുണ്ട്. സംഘടനാ പ്രതിനിധികളുമായും തന്ത്രിയുമായും ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: