തിരുവനന്തപുരം: അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് സ്ഥിരീകരിച്ചു. സെനഗലില്‍ വെച്ചാണ് രവി പൂജാരി അറസ്റ്റിലായതെന്ന് ഐ.ജി വിജയ് സാക്കറെ അറിയിച്ചു. കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിലെ പ്രതിയായ രവി പൂജാരിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചു വരുന്നുണ്ട്. വിദേശത്ത് അറസ്റ്റിലായ കുറ്റവാളി രവി പൂജാരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് നേരത്തെ ഇന്റര്‍പോളിനെ സമീപിച്ചിരുന്നു.
വിവിധ സംസ്ഥാനങ്ങളിൽ കൊലപാതകം ഉൾപ്പെടെയുള്ള കേസുകളുള്ള രവി പൂജാരിയെ ഇന്ത്യയിലെത്തിച്ചാൽ ഉടൻ തന്നെ വിട്ടുകിട്ടാനുള്ള ശ്രമങ്ങളാണ് പോലീസ് നടത്തുന്നത്. കൊച്ചി പനമ്പിള്ളി നഗറിൽ നടി ലീന മറിയ പോളിന്റെ ബ്യൂട്ടി പാർലറിനുനേരെ വെടിയുതിർക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് രവിപൂജാരി. ഈ കേസിന്റെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ രവി പൂജാരിയുടെ അറസ്റ്റ് നിർണായകമായ ഘട്ടത്തിലാണ് ഇയാൾ സെനഗലിൽ അറസ്റ്റിലാകുന്നത്.
പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിന് ഇന്റര്‍പോളിന്റെ സഹായം ആവശ്യമില്ലെന്നും പൂജാരിയെ വിട്ടു കിട്ടുന്നതിനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചതായും ഐ.ജി വിജയ് സാക്കറെ ഇന്ന് വ്യക്തമാക്കിയത്. ആക്രമണം നടന്ന് രണ്ട് ദിവസത്തിനകം തന്നെ കേസില്‍ പൂജാരിക്ക് ബന്ധമുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രവി പൂജാരി പതിനഞ്ചുവർഷത്തോളമായി ഒളിവിലായിരുന്നു. ഗിനിയ, ഐവറി കോസ്റ്, ബുർക്കിന ഫാസോ, സെനഗൽ എന്നിവിടങ്ങളിൽ മാറി മാറി ഒളിവിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: