കൊല്‍ക്കത്ത: ബംഗാളിനെ മാത്രമല്ല രാജ്യത്തെ തന്നെ ഞെട്ടിച്ച രണ്ടു കേസുകളാണ് ശാരദാ, റോസ് വാലി ചിട്ടി തട്ടിപ്പുകള്‍. മമതക്കടക്കം ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന കേസുകളില്‍ മമത സര്‍ക്കാരിലെ മന്ത്രിയടക്കം നിരവധി പ്രമുഖരാണ് അറസ്റ്റിലായി.
2013ലാണ് സംഭവം ഉടലെടുത്തത്. പ്രതികള്‍ സ്വന്തക്കാരായതിനാല്‍ സംസ്ഥാനം നടത്തിയ അന്വേഷണം എങ്ങുമെത്തിയില്ല. തുര്‍ടന്ന് യുപിഎ കാലത്താണ് സുപ്രീംകോടതി അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത്. സിബിഐ അന്വേഷണം തുടങ്ങി. എന്നാല്‍, സംസ്ഥാന അന്വേഷണസംഘം കേസിലെ നിരവധി സുപ്രധാന തെളിവുകള്‍ നശിപ്പിച്ചിരുന്നു.
ഇക്കാര്യത്തില്‍ മമതയുടെ വിശസ്തനായ ഐപിഎസ് ഉദ്യോഗസ്ഥന് കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന് ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതോടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പലകുറി നിര്‍ദേശിച്ചെങ്കിലും ഇയാള്‍ അനങ്ങിയില്ല. മമതയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. ഒടുവില്‍ ഞായറാഴ്ചസിബിഐ സംഘം ഇയാളുടെ വസതിയില്‍ എത്തിയെങ്കിലും സംസ്ഥാന പോലീസ് തടഞ്ഞു. സിബിഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു.
ഇതിനു പിന്നാലെ കേന്ദ്രം ഫെഡറല്‍ സംവിധാന തകര്‍ക്കുന്നു, എതിരാളികളെ വേട്ടയാടുന്നുവെന്നെല്ലാം ആരോപിച്ച് മമത ധര്‍ണയും തുടങ്ങി. മമതയുടെ നടപടി ചോദ്യം ചെയ്ത് സിബിഐ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. സംഭവത്തില്‍ ഉള്‍പ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരുവിവരം കേന്ദ്രം തേടി.
ഗവര്‍ണറോടും ചീഫ് സെക്രട്ടറിയോടും ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടി. ബിജെപി സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടുമുണ്ട്. രാജീവ് കുമാര്‍ സിബിഐയില്‍ നിന്ന് സംരക്ഷണം തേടി കല്‍ക്കത്ത ഹൈക്കോടതിയെയും സമീപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: