ചെന്നൈ: മോദിയുടെ ജനക്ഷേമ ബജറ്റിന്റെ പിന്‍ബലത്തില്‍ വിജയം കൊയ്യാന്‍ സഖ്യരൂപീകരണ ശ്രമങ്ങളുമായി എഐഎഡിഎംകെ. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പാര്‍ട്ടിയുടെ ഉന്നതതല സമിതി ചര്‍ച്ച ചെയ്തു.
ഒരാഴ്ചയ്ക്കം ഇക്കാര്യത്തില്‍ തീരുമാനമാകും. ഈ മാസം പത്തിനു ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. 24 സീറ്റുകളിലെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്നാണ് അറിയുന്നത്. ബിജെപിയെക്കൂടാതെ രാംദാസിന്റെ പിഎംകെ, വിജയകാന്തിന്റെ ഡിഎംഡികെ, തമിഴ് മാനില കോണ്‍ഗ്രസ്, പുതിയ തമിഴകം, ഐജെകെ എന്നീ പാര്‍ട്ടികളും സഖ്യത്തിലുണ്ടാകും.
സഖ്യരൂപീകരണത്തിനായി, മുഖ്യമന്ത്രി എടപ്പാടി കെ. പളനി സ്വാമിയുടെ വിശ്വസ്തരായ എസ്.പി. വേലുമണിയും പി. തങ്കമണിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി സമ്പര്‍ക്കം പുലര്‍ത്തി വരികയാണ്. കേന്ദ്രമന്ത്രി നിര്‍മല സീതാരാമനുമായി ആദ്യവട്ട ചര്‍ച്ചകള്‍ നടത്തിയതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: