ന്യൂദല്‍ഹി: ബംഗാളില്‍, കൊല്‍ക്കത്തയില്‍ നടക്കുന്നത് അത്യപൂര്‍വമായ സംഭവമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍. ഇതിനു മുന്‍പ് ഒരിക്കല്‍ പോലും അന്വേഷണ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇത് ജനാധിപത്യത്തിന്റെ കശാപ്പാണ്. അദ്ദേഹം പറഞ്ഞു.
മമത എന്തിനാണ് ധര്‍ണ നടത്തുന്നത്? എന്താണ് അവര്‍ക്ക് ഒളിക്കാനുള്ളത്? അദ്ദേഹം ചോദിച്ചു. മമതയ്ക്കു പിന്തുണയുമായി എത്തിയ പ്രതിപക്ഷ പാര്‍ട്ടികളെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ആരാണ് ഈ പ്രതിപക്ഷ പാര്ട്ടിക്കാര്, ജാമ്യത്തില്‍ ഇറങ്ങിയിരിക്കുന്നവരാണ് ഇക്കൂട്ടര്‍. അത്തരക്കാരാണ് ഒന്നിച്ചിരിക്കുന്ന്.
ഇതല്ല മഹാസഖ്യം. അഴിമതിക്കാരാണ് ഒന്നിച്ചുവന്നിരിക്കുന്നത്. മമത ബംഗാളില്‍ അടിയന്തരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: