ദിസ്പൂര്‍: അസാമിലെ ഗുവാഹത്തി റയില്‍വേ സ്റ്റേഷന്, അവധ്-അസാം എക്സ്പ്രസ് ട്രെയിന്‍ എന്നിവിടങ്ങളില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു. ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന സാമഗ്രികളുടെ വലിയ ശേഖരമാണ് ഇവിടെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ അഞ്ച് മണിയോടെ ഗുവാഹത്തി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 440 ജെലാറ്റിന്‍ സ്റ്റിക്കുകള്‍, 700 ഡിറ്റണേറ്റര്‍, മൂന്ന് കെട്ട് ഫ്യൂസ് വയര്‍ എന്നിവയടങ്ങിയ ബാഗ് കണ്ടെടുത്തിരുന്നു. രണ്ട് മണിക്കൂറിനു ശേഷം 60 കിലോമീറ്റര്‍ അകലെയുള്ള ജാഗിറോഡ് റയില്‍വേ സ്റ്റേഷനില്‍ അവധ്-അസാം എക്സ്പ്രസില്‍ നിന്ന് 160 ജലാറ്റിന്‍ സ്റ്റിക്കുകളും 500 ഡിറ്റണേറ്ററും ഉള്‍പ്പെട്ട ബാഗ് കണ്ടെടുത്തു. സംഭവത്തെത്തുടര്‍ന്ന് അസാമില്‍ സുരക്ഷ ശക്തമാക്കി. പ്രധാന കേന്ദ്രങ്ങളിലെല്ലാം പരിശോധന ഊര്‍ജ്ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: